ഓസ്ട്രേലിയയുടേത് ഡ്യൂപ്ലിക്കേറ്റ് ടീം, 10 ടെസ്റ്റുണ്ടെങ്കിൽ ഇന്ത്യ പത്തിലും ജയിച്ചേനെ : ഹർഭജൻ സിംഗ്

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (18:45 IST)
ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ 10 മത്സരങ്ങളുണ്ടായിരുന്നെങ്കിൽ ഇന്ത്യ 10-0ന് പരമ്പര വിജയിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഡ്യൂപ്ലിക്കേറ്റ് അശ്വിനുമായി പരിശീലനം നടത്തിയ ഓസീസ് ഡ്യൂപ്ലിക്കേറ്റ് ടീമുമായാണോ ഇന്ത്യയിൽ വന്നതെന്ന് സംശയമുണ്ടെന്നും ഹർഭജൻ പറഞ്ഞു.
 
ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ പിച്ചുകൾക്കെതിരെ വിമർശനമുയർത്തിയ ഓസീസ് നിലപാടിനെയും ഹർഭജൻ വിമർശിച്ചു. അവരുടെ മനോഭാവം തന്നെ നെഗറ്റീവാണ്. നെഗറ്റീവ് കാര്യങ്ങളിൽ മാത്രമാണ് പരമ്പരയ്ക്ക് മുൻപ് തന്നെ ഓസീസിൻ്റെ ശ്രദ്ധ. 10 ടെസ്റ്റുകളുടെ പരമ്പരയായിരുന്നുവെങ്കിൽ ഇന്ത്യ 10-0 ന് പരമ്പര വിജയിച്ചേനെ.
 
എന്തെന്നാൽ ഈ ഓസ്ട്രേലിയൻ ടീമിൽ ആവേശമില്ല. പിച്ചിൽ സ്പിന്നർമാർക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടുന്നുവെങ്കിൽ ഡ്രെസിങ് റൂമിൽ വെച്ച് തന്നെ അവർ വിക്കറ്റ് കളയുമെന്നും ഹർഭജൻ പരിഹസിച്ചു. മാർച്ച് ഒന്ന് മുതൽ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അഭിഷേകിന് 32 പന്തിൽ സെഞ്ചുറി, 51 പന്തിൽ അടിച്ചെടുത്തത് 148 റൺസ്!, മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് അടിച്ചെടുത്തത് 310 റൺസ്

രോഹിത്തും കോലിയും ലോകകപ്പിൽ കളിക്കണം, പിന്തുണയുമായി മോർണെ മോർക്കൽ

അടുത്ത ലേഖനം
Show comments