Webdunia - Bharat's app for daily news and videos

Install App

മാൻ ഓഫ് ദ മാച്ച് നൽകേണ്ടത് അംപയറിന്, വിധി മാറ്റിയ തീരുമാനം: വിമർശനവുമായി സേവാഗ്

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:48 IST)
ഐപിഎല്ലിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്. ഡൽഹിയും പഞ്ചാബും 157 റൺസിൽ സമാസമം നിന്നപ്പോൾ മത്സരം സൂപ്പർ ഓവറിലേയ്ക്ക് നീണ്ടു. സൂപ്പർ ഓവറിൽ ജയം ഡൽഹി സ്വന്തമാക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അംപയർക്ക് സംഭവിച്ച പിഴവ് കാരണമാണ് മത്സരം സൂപ്പർ ഓവറിലേയ്ക്ക് നിങ്ങിയത്. അല്ല എങ്കിൽ വിജയികൾ പഞ്ചാബ് ആകുമായിരുന്നു. 
 
അംപയർ നിഷേധിച്ച ഒരു റണ്ണാണ് കളിയുടെ വിധി തന്നെ മാറ്റിമറിച്ചത്. പഞ്ചാബ് ടീം ബാറ്റ് ചെയ്ത 19 ആംം ഓവറിലാണ് സംഭവം. 19ആം ഓവർ തുടങ്ങുമ്പോൾ 25 റൺസായിരുന്നു പഞ്ചാബിന് വിജയിയ്ക്കാൻ വേണ്ടിയിരുന്നത്. ക്രീസിൽ മികച്ച ഫോമിൽ മായങ്ക് അഗർവാളും ക്രിസ് ജോർഡനും. ആദ്യ പന്തിൽ മായങ്കിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് മായങ്ക് ബൗണ്ടറി കടത്തി. മുന്നാമത്തെ പന്തിലായിരുന്നു വിജയികളെ മാറ്റിമറിച്ച സംഭവം 
 
പന്ത് എക്ട്രാ കവറുലേക്ക് പായിച്ച് മായങ്ക് രണ്ട് രൺസ് ഒടിയെടുത്തു. എന്നാൽ സ്ക്വയർ ലെഗ് അംബയ് നിതിൻ മേനോൻ ഒരു റൺ മാത്രമാണ് അനുവദിച്ചത്. ക്രിസ് ജോർഡൻ ക്രീസിൽ സ്പർഷിച്ചില്ല എന്നതായിരുന്നു കാരണം. അങ്ങനെ കളി സൂപ്പർ ഓവറിലേയ്ക്ക് നീങ്ങി. എന്നാൽ റിപ്ലേയിൽ ജോർഡൻ ക്രീസിൽ സ്പർഷിച്ചതായി വ്യക്തമായതോടെ അംബയർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 
 
അംപയർക്കെതിരെ വീരേന്ദ്ര സെവാഗ് ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തി. മാൻ ഓഫ് ദ മാച്ച് അംപയ്ക്കാണ് നൽകേണ്ടത് എന്നായിരുന്നു സേവാഗിന്റെ വിമർഷനം. മാൻഓഫ് ദ് മാച്ചിന്റെ കാര്യത്തിൽ എനിയ്ക്ക് യോജിയ്ക്കാനാകില്ല. അംപയർക്കായിരുന്നു മാൻ ഓഫ് ദ മാച്ച് നൽകേണ്ടിയിരുന്നത്. ജോർഡൻ ക്രീസിൽ സ്പർഷിച്ചു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സെവാഗ് ട്വീറ്റ് ചെയ്തു. പ്രീതി സിന്റ, ഇര്‍ഫാന്‍ പഠാൻ തുടങ്ങിയവരും അംപയർക്കെതിരെ രംഗത്തെത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments