Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിപ്പടയെ വേട്ടയാടി പരുക്ക്; രണ്ട് സൂപ്പര്‍താരങ്ങള്‍ ഉടനൊന്നും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്!

Webdunia
തിങ്കള്‍, 27 മെയ് 2019 (17:44 IST)
ലോകകപ്പ് സ്വപ്‌നം കണ്ട് ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും ലഭിച്ച തിരിച്ചടിയും തെറ്റ് തിരുത്താനുള്ള അവസരവുമായിരുന്നു ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരം. ഒരു തോല്‍‌വി കൊണ്ട് എഴുതി തള്ളാവുന്ന ടീമല്ല ഇന്ത്യയുടേത്. ശക്തമായ ബാറ്റിംഗ് നിരയും ബോളിംഗ് നിരയും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ എതിരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല.

ടോപ് ത്രീ ആണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശക്തി. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി  ഇവരിലൊരാള്‍ക്കെങ്കിലും വന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മിഡില്‍ ഓര്‍ഡര്‍ കളി കൈകാര്യം ചെയ്യണം. അവിടെയാണ് ഇന്ത്യയുടെ തലവേദന.

ഒരു വര്‍ഷം മുഴുവന്‍ തിരഞ്ഞിട്ടാണ് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ വിജയ് ശങ്കര്‍ മതിയെന്ന് ഉറപ്പിച്ചത്. വന്‍ ഇന്നിംഗ്‌സുകളും പവർഹിറ്റിങ്ങുമെല്ലാം നല്ലതാണെങ്കിലും ഇന്നിംഗ്‌സിനെ നിയന്ത്രിച്ചു നിർത്തും വിധം നങ്കൂരമിട്ടു ബാറ്റ് ചെയ്യാൻ നാലാം നമ്പരില്‍ ഇറങ്ങുന്ന താരത്തിന് കഴിയണം.

എന്നാല്‍, ഇംഗ്ലീഷ് മണ്ണില്‍ പറന്നിറങ്ങിയതിന് പിന്നാലെ താരം പരുക്കിന്റെ പിടിയിലുമായി. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഖലീല്‍ അഹമ്മദിന്‍റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വലതു കൈയ്‌ക്ക് പരുക്കേൽക്കുകയായിരുന്നു. വിജയ് ഉടന്‍ പരിശീലനം അവസാനിപ്പിച്ച് മടങ്ങിയെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വിജയ്‌ക്ക് കളിക്കാന്‍ കഴിയാതെ വന്നതോടെ ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലാണ് നാലാം നമ്പറില്‍ ഇറങ്ങിയത്. എന്നാല്‍, 14 മിനിറ്റോളം ക്രീസില്‍ തുടര്‍ന്ന രാഹുല്‍ പത്ത് പന്തില്‍ ആറ് റണ്‍സെടുത്ത് ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെ നാലാം നമ്പര്‍ തീരാത്ത തലവേദനയായി.

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിലും വിജയ് ശങ്കര്‍ ഉണ്ടാകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ കേദാര്‍ ജാദവും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കില്ല.
ഇരുവരും ഈ മത്സരത്തിനുമുമ്പ് പൂര്‍ണമായും ഫിറ്റാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ പരുക്ക് സാരമുള്ളതാണെന്നാണ് സൂചന.

സന്നാഹത്തില്‍ അര്‍ധസെഞ്ചുറിയോടെ രവീന്ദ്ര ജഡേജ രണ്ടാം ഓള്‍റൗണ്ടറുടെ സ്ഥാനത്തിനായി അവകാശമുന്നയിച്ചത് കേദാര്‍ ജാദവിന് തിരിച്ചടിയാണ്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ആരെ ഇറക്കുമെന്ന കാര്യത്തില്‍ കോഹ്‌ലി തീരുമാനമെടുക്കേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments