Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് കളിക്കുന്നതിനിടെ സെവാഗിന്റെ പല്ല് ഒടിഞ്ഞു; ഇനി ക്രിക്കറ്റ് കളിക്കാന്‍ വിടില്ലെന്ന് പിതാവ്, ലോകം കണ്ട ഏറ്റവും അപകടകാരിയായ ബാറ്റര്‍ ജനിക്കുന്നത് ഇങ്ങനെ

Webdunia
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (12:28 IST)
ആദ്യ ബോളില്‍ തന്നെ ബൗണ്ടറി വേണമെന്ന് പിടിവാശിയുള്ള ബാറ്ററാണ് വിരേന്ദര്‍ സെവാഗ്. ബൗളര്‍ ആരായാലും ശരി തനിക്ക് എല്ലാവരും ഒരേപോലെയാണെന്ന മൈന്‍ഡ് ആണ് സെവാഗിനുള്ളത്. ലോകം കണ്ട അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായി സെവാഗ് മാറിയതും ഈ ചിന്താഗതി കൊണ്ടാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുകയാണ്. മേലില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പിതാവ് വിലക്കിയ കുട്ടിയാണ് പിന്നീട് വിരേന്ദര്‍ സെവാഗ് എന്ന വെടിക്കെട്ട് ബാറ്റര്‍ ആയി മാറിയതെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ? 
 
കുട്ടിക്കാലം മുതല്‍ സെവാഗിന് ക്രിക്കറ്റിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ചെറുപ്പത്തില്‍ കളിക്കാന്‍ കിട്ടിയ ടോയ് ബാറ്റാണ് സെവാഗിനെ ക്രിക്കറ്റിനോട് അടുപ്പിച്ചത്. ചെറിയ പ്രായം തൊട്ട് തന്നെ സെവാഗ് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു. 
 
12 വയസ്സുള്ളപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ സെവാഗിന്റെ ഒരു പല്ല് ഒടിഞ്ഞുപോയി. ഇക്കാര്യം അറിഞ്ഞ പിതാവ് സെവാഗിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കി. മേലില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് സെവാഗിനോട് പിതാവ് പറഞ്ഞു. എന്നാല്‍, ക്രിക്കറ്റ് കളിക്കാതിരിക്കാന്‍ ആ പന്ത്രണ്ടുകാരന് സാധിച്ചില്ല. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് സെവാഗ് അമ്മയോട് ആവശ്യപ്പെട്ടു. അമ്മയുടെ സഹായത്തോടെയാണ് പിന്നീട് ക്രിക്കറ്റ് കളിക്കാനുള്ള സമ്മതം പിതാവില്‍ നിന്ന് സെവാഗ് വാങ്ങിച്ചെടുക്കുന്നത്. 
 
ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളില്‍ നിന്നായി 49.34 ശരാശരിയില്‍ 8,586 റണ്‍സും ഏകദിനത്തില്‍ 249 മത്സരങ്ങളില്‍ നിന്നായി 35.20 ശരാശരിയില്‍ 8,238 റണ്‍സും നേടിയ താരമാണ് സെവാഗ്. ഏകദിനത്തില്‍ 96 വിക്കറ്റുകളും ടെസ്റ്റില്‍ 40 വിക്കറ്റുകളും സെവാഗ് നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ബാക്കിയുള്ളവര്‍ക്ക് സമ്മര്‍ദ്ദവും; രോഹിത് മാറിനില്‍ക്കുമോ?

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ഇത്തവണ ഗ്രൗണ്ടില്‍; എത്ര കിട്ടിയാലും പഠിക്കാത്ത 'നോട്ട്ബുക്ക് സെലിബ്രേഷന്‍'

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'

അടുത്ത ലേഖനം
Show comments