Webdunia - Bharat's app for daily news and videos

Install App

ധോണിക്കും അപ്പുറത്തേക്ക് ചിന്തിക്കണമെന്ന് ഗവാസ്‌കര്‍, പന്തിനെ പുറത്താക്കാന്‍ മടിയില്ലെന്ന് പ്രസാദ്; സാഹചര്യം സഞ്ജുവിന് അനുകൂലം

മെര്‍ലിന്‍ സാമുവല്‍
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (15:16 IST)
മലയാളി താരം സഞ്ജു വി സാംസണ്‍ നീല ജേഴ്‌സിയണിയുന്ന സമയം വിദൂരമല്ലെന്ന് സൂചനകള്‍. മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനെന്ന പേരില്‍ ടീമിലെത്തിയ യുവതാരം ഋഷഭ് പന്തിന്റെ ദയനീയ പ്രകടനമാണ് സഞ്ജുവിന് അനുകൂലമാകുന്നത്.

പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ആണെങ്കിലും അടിയന്തര ഘട്ടം വന്നാൽ ടീമിലെടുക്കാൻ ഒരുപിടി യുവതാരങ്ങൾ പട്ടികയിലുണ്ടെന്ന് മുഖ്യ സെലക്‍ടര്‍ എംഎസ് കെ പ്രസാദ് വ്യക്തമാക്കി. സഞ്ജുവിന്റെ പേര് എടുത്തു പറഞ്ഞാണ് ഋഷഭിനെതിരെ സിലക്ഷൻ കമ്മിറ്റി ചെയർമാൻ വിമര്‍ശനം പരസ്യമാക്കിയത്.

പന്തിന് പകരക്കാരനെ കണ്ടെത്തും, താരത്തിന്റെ ജോലി ഭാരം കുറയ്‌ക്കുന്നത് ആലോചനയിലുണ്ട്. എല്ലാ ഫോർമാറ്റിലും പന്തിന് പകരക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. സഞ്ജുവും, ഇഷാൻ കിഷനും മികവ് കാട്ടുന്ന യുവതാരങ്ങളാണെന്നും പ്രസാദ് പറഞ്ഞു.

അതേസമയം, മുന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍ രൂക്ഷമായ ഭാഷയിലാണ് പന്തിനെ കുറ്റപ്പെടുത്തിയത്. വിക്കറ്റിന് പിന്നിലും മുന്നിലും കളി മെനയുന്ന മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായനേക്കാളും അപ്പുറത്തേക്ക്  ചിന്തിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് ലക്ഷ്യമാക്കി ടീം ഒരുക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴും പ്രഥമ പരിഗണന ഋഷഭിന് തന്നെയാണ്. എന്നാല്‍, ധോണിക്ക് പകരക്കാരനാകാന്‍ പന്തിന് സാധിക്കിന്നില്ലെങ്കില്‍ സഞ്ജുവിനെ പരിഗണിക്കണമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. വിക്കറ്റിന് പിന്നിലും മുന്നിലും സഞ്ജു മികച്ച ഓപ്‌ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments