ലോക ക്രിക്കറ്റിനെ അടക്കിഭരിക്കണോ? എങ്കിൽ കോഹ്ലിയെ കണ്ട് പഠിക്കൂ- പാകിസ്ഥാനോട് മുൻ താരം

പാകിസ്താനോട് ഇന്ത്യയാകാൻ ആവശ്യപ്പെട്ട് മുൻ താരം ! - കാരണം കോഹ്ലി ?

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (11:18 IST)
ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന ശക്തികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ഈ മാറ്റം വളരെ പെട്ടന്നായിരുന്നു. ഭയമെന്തെന്നറിയാതെ കുതിക്കുന്ന ഇന്ത്യയെ കണ്ട് പഠിക്കാൻ പാകിസ്ഥാൻ ശ്രമിക്കണമെന്ന് മുന്‍ താരം റമീസ് രാജ. 
 
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം ഐസിസിയില്‍ നിര്‍ണായക റോളുള്ള ശക്തിയാണ് ബിസിസിഐ. അവര്‍ക്കൊപ്പമെത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഇത്രയും വലിയ ശക്തികളായി മാറാനുള്ള കാരണം കളിക്കളത്തിലെ ആക്രമണോത്സുക ശൈലിയാണെന്ന് ചൂണ്ടിക്കാട്ടിയ രാജ പാകിസ്താനും ഇതേ വഴി സ്വീകരിച്ചാല്‍ മാത്രമേ രക്ഷയുള്ളവെന്നും അഭിപ്രായപ്പെട്ടു.
 
ബിസിസിഐയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാക് ക്രിക്കറ്റിനെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ പിസിബിയും ശ്രമിക്കണം. ക്രിക്കറ്റിന്റെ രീതി തന്നെ മാറി. പഴയ രീതിയിൽ തന്നെ കളി തുടർന്നാൽ എവിടെയും എത്തില്ല. ഇന്ത്യ ആ പഴയ രീതി അവസാനിപ്പിച്ചിട്ട് നാളുകൾ ഏറെയായി. ടീമുകള്‍ കളിക്കളത്തില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെയാണ് കളിക്കുന്നത്. പാകിസ്താനും ഇതേ രീതി പിന്തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
 
ക്യാപ്റ്റന്‍ വിരാട് കോലിയെയും സംഘത്തെയും കണ്ടു പഠിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ശ്രമിക്കണമെന്ന് രാജ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ആകെ മാറ്റിയിരിക്കുകയാണ് കോലിയും സംഘവും. പുതിയൊരു ശൈലിയാണ് ഇപ്പോഴത്തെ ടീമിന്റേത്. ഏത് സാഹചര്യത്തിലും പതറാതെ, ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന രീതിയാണ് ഇന്ത്യയുടേത്. അതുതന്നെയാണ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതും.
 
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടുമ്പോള്‍ പാകിസ്താന്‍ ഇപ്പോഴും പതറുകയാണ്. ഈ സമീപനത്തില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചതായും രാജ പറഞ്ഞു. പാക് ടീം ഇപ്പോഴും 1970കളില്‍ തന്നെ നില്‍ക്കുന്നതു പോലെയാണ് തോന്നുന്നതെന്നും രാജ വിശദമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: 'വിമര്‍ശകരെ വായയടയ്ക്കൂ'; സിഡ്‌നിയില്‍ കോലിക്ക് അര്‍ധ സെഞ്ചുറി

Rohit Sharma: എഴുതിത്തള്ളാന്‍ നോക്കിയവര്‍ക്കു ബാറ്റുകൊണ്ട് മറുപടി; തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയുമായി ഹിറ്റ്മാന്‍

Virat Kohli: രണ്ട് ഡക്കുകള്‍ക്കു ശേഷമുള്ള ഒരു റണ്‍; ആഘോഷമാക്കി ആരാധകര്‍, ചിരിച്ച് കോലി

Lionel Messi: മെസി നവംബറില്‍ എത്തില്ല; സ്ഥിരീകരിച്ച് സ്പോൺസർമാർ

Travis Head vs Mohammed Siraj: 'ഇവനെ കൊണ്ട് വല്യ ശല്യമായല്ലോ'; ഓസ്‌ട്രേലിയയുടെ 'തലയെടുത്ത്' സിറാജ്, റെക്കോര്‍ഡ്

അടുത്ത ലേഖനം
Show comments