Webdunia - Bharat's app for daily news and videos

Install App

Who is Uday Saharan: ഒരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കുന്ന 'കോലി ടച്ച്'; ആരാണ് ഉദയ് സഹരണ്‍

ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനമാണ് ഉദയ് നടത്തിയത്

രേണുക വേണു
ബുധന്‍, 7 ഫെബ്രുവരി 2024 (09:05 IST)
Uday Saharan

Who is Uday Saharan: ഉദയ് സഹരണ്‍ നയിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് ഫൈനലില്‍ എത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. മുന്‍ മത്സരങ്ങളിലെ പോലെ നായകന്‍ ഉദയ് സഹരണ്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 124 പന്തില്‍ നിന്ന് 81 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. 
 
ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനമാണ് ഉദയ് നടത്തിയത്. ബംഗ്ലാദേശിനെതിരെ 94 പന്തില്‍ 64, അയര്‍ലന്‍ണ്ടിനെതിരെ 84 പന്തില്‍ 75, യുഎസ്എയ്‌ക്കെതിരെ 27 പന്തില്‍ 35, നേപ്പാളിനെതിരെ 107 പന്തില്‍ 100, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 124 പന്തില്‍ 81 എന്നിങ്ങനെയാണ് സഹരണ്‍ ലോകകപ്പില്‍ നേടിയിരിക്കുന്ന റണ്‍സ്. ഒരു കളിയില്‍ പോലും 30 ല്‍ കുറവ് സ്‌കോര്‍ ചെയ്തിട്ടില്ല. ടീം തകര്‍ച്ചയിലേക്ക് പോകുമ്പോള്‍ വിരാട് കോലിയെ പോലെ ഒരു ഭാഗത്ത് നങ്കൂരമിട്ട് കളിക്കുന്ന ശൈലിയാണ് സഹരണിന്റേത്. ചേസിങ്ങിനു ഇറങ്ങുമ്പോള്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കൂളായി ബാറ്റ് ചെയ്യാനുള്ള കഴിവും താരത്തിനുണ്ട്. 
 
രാജസ്ഥാനിലെ ഗംഗാനഗര്‍ സ്വദേശിയാണ് ഉദയ് സഹരണ്‍. 14-ാം വയസ്സിലാണ് താരം ക്രിക്കറ്റ് ലോകത്തേക്ക് എത്തുന്നത്. പഞ്ചാബ് അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ചു. ചലഞ്ചേഴ്‌സ് ട്രോഫിയില്‍ ഇന്ത്യന്‍ ബി ടീമിനെ നയിച്ച സഹരണ്‍ ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 297 റണ്‍സാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സഹരണിന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്. ആയുര്‍വേദ ഡോക്ടറായ സഹരണിന്റെ അച്ഛന്‍ മുന്‍ ക്രിക്കറ്റര്‍ കൂടിയാണ്. അച്ഛന്റെ പ്രോത്സാഹനവും പിന്തുണയുമാണ് സഹരണ്‍ ക്രിക്കറ്റിലേക്ക് എത്താന്‍ പ്രചോദനമായത്. 
 
അച്ഛനില്‍ നിന്നാണ് ഒരു കളിയില്‍ എത്രത്തോളം ആഴത്തില്‍ കളിക്കണമെന്ന് താന്‍ പഠിച്ചതെന്ന് സഹരണ്‍ പറഞ്ഞു. 'വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ തന്നെ മത്സരത്തില്‍ ആഴത്തില്‍ ബാറ്റ് ചെയ്യാന്‍ പഠിച്ചത് അച്ഛനില്‍ നിന്നാണ്. കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കും തോറും മത്സരം നമ്മുടേതായി മാറും. ആവശ്യമെങ്കില്‍ കളിയുടെ അവസാനത്തില്‍ മാത്രമേ ഞാന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കൂ' - സെമി ഫൈനല്‍ മത്സരത്തിനു ശേഷം സഹരണ്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments