Webdunia - Bharat's app for daily news and videos

Install App

Asad Rauf: വാതുവെയ്പ്പ് കേസില്‍ കുറ്റാരോപിതനായി ഐസിസി പാനലില്‍ നിന്ന് പുറത്തേക്ക്, പിന്നീട് ചെരുപ്പും വസ്ത്രങ്ങളും വിറ്റ് ജീവിച്ചു; ജനകീയ അംപയര്‍ ആസാദ് റൗഫ് ആരാണ്?

2016 ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ അഞ്ച് വര്‍ഷത്തേക്ക് വിലക്കി

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (09:15 IST)
Asad Rauf: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആസാദ് റൗഫിന്റെ മുഖം മറക്കാന്‍ കഴിയില്ല. നിര്‍ണായകമായ പല മത്സരങ്ങളും നിയന്ത്രിച്ച ഐസിസി അംപയറാണ് റൗഫ്. 66-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് റൗഫ് അന്തരിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോലെ നാടകീയതകള്‍ നിറഞ്ഞ ജീവിതമായിരുന്നു ആസാദ് റൗഫിന്റേത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐസിസി പാനല്‍ അംപയറില്‍ നിന്ന് പാക്കിസ്ഥാനിലെ തെരുവില്‍ വസ്ത്രങ്ങളും ചെരുപ്പും വിറ്റ് ജീവിക്കുന്ന രീതിയിലേക്ക് റൗഫ് മാറിയത് അതിവേഗമാണ്.
 
2013 ലാണ് ആസാദ് റൗഫിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയ ആ സംഭവം നടക്കുന്നത്. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ആസാദ് റൗഫിന്റെ അംപയറിങ് കരിയറിന് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 2013 മേയ് 19 ന് നടന്ന കൊല്‍ക്കത്ത-ഹൈദരബാദ് മത്സരമാണ് റൗഫ് ഐപിഎല്ലില്‍ നിയന്ത്രിച്ച അവസാന മത്സരം. വാതുവെയ്പ്പ് സംഘങ്ങളുമായി റൗഫിന് ബന്ധമുണ്ടായിരുന്നു എന്നാണ് അന്ന് ഉയര്‍ന്ന ആരോപണം. മുംബൈ പൊലീസ് റൗഫിനെതിരെ അന്വേഷണം നടത്തിയിരുന്നു. 2013 ലെ ഐപിഎല്‍ സീസണ്‍ അവസാനിക്കും മുന്‍പ് റൗഫ് ഇന്ത്യ വിട്ടു. 
 
2016 ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ അഞ്ച് വര്‍ഷത്തേക്ക് വിലക്കി. പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ റൗഫിന് സാധിച്ചില്ല. അംപയറിങ് കരിയറിന് തിരശ്ശീല വീണ ശേഷം ലാഹോറിലെ ലണ്ടാ ബസാറില്‍ ചെരുപ്പുകളും വസ്ത്രങ്ങളും വില്‍ക്കുന്ന ഒരു കട നടത്തുകയായിരുന്നു ആസാദ് റൗഫ്. 
 
'ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം ഐപിഎല്ലിലാണ് ഞാന്‍ ചെലവഴിച്ചത്. അതിനുശേഷമാണ് ഈ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. ഈ പ്രശ്‌നവുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ആരോപണം വന്നത് ബിസിസിഐയുടെ ഭാഗത്തുനിന്നാണ്. അവര്‍ തന്നെ ഒരു തീരുമാനമെടുക്കുകയും ചെയ്തു,' അക്കാലത്ത് ഒരു പാക്കിസ്ഥാനി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആസാദ് പറഞ്ഞിരുന്നു. 
 
ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറില്‍ വെച്ചാണ് പാക്കിസ്ഥാനി അംപയറായ റൗഫിന്റെ അന്ത്യം. 66 വയസ്സ്. 64 ടെസ്റ്റ് മത്സരങ്ങള്‍, 139 ഏകദിനങ്ങള്‍, 28 ട്വന്റി 20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ച അംപയറാണ് ആസാദ് റൗഫ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ajinkya Rahane: 'എല്ലാ പഴികളും ഞാന്‍ ഏല്‍ക്കുന്നു, വളരെ മോശം'; പഞ്ചാബിനെതിരായ തോല്‍വിയില്‍ രഹാനെ

Preity Zinta Celebration: 'പൊളിച്ചെടാ മുത്തേ'; ചരിത്ര ജയത്തിനു പിന്നാലെ ചഹലിനു ആലിംഗനം, ശ്രേയസിനെ ചേര്‍ത്തുപിടിച്ചു

Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് പഞ്ചാബ്

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി

Rishabh Pant: 27 കോടി വാങ്ങിയതല്ലേ തട്ടി മുട്ടി ഒരു ഫിഫ്റ്റി അടിച്ചു; ടീമും തോറ്റു !

അടുത്ത ലേഖനം
Show comments