Webdunia - Bharat's app for daily news and videos

Install App

ആ അടികളൊന്നും വെറുതെയല്ല ! ചുമ്മാ ജയിച്ചാല്‍ പോരെന്ന് രോഹിത് മനസ്സില്‍ ഉറപ്പിച്ചിരുന്നു

രോഹിത്തിന്റെ പദ്ധതി എന്തായാലും വിജയം കണ്ടു. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഒന്നില്‍ താഴെയായിരുന്നു

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (16:33 IST)
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ചുമ്മാ കളി ജയിച്ചാല്‍ മാത്രം പോരാ എത്രയും വേഗം ജയിക്കാമോ അത്രയും വേഗത്തില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കണം എന്നതായിരുന്നു രോഹിത് മനസ്സില്‍ കണ്ടത്. അതിനൊരു കാരണവുമുണ്ട് ! പത്ത് ടീമുകളുടെ ടൂര്‍ണമെന്റില്‍ ആദ്യ നാലില്‍ വരുന്ന ടീമുകള്‍ക്കാണ് സെമിയില്‍ എത്താന്‍ സാധിക്കുക. അതുകൊണ്ട് തന്നെ നെറ്റ് റണ്‍റേറ്റിന് വലിയ പ്രാധാന്യമുണ്ട്. സാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി ഇന്ത്യയുടെ സെമി സാധ്യത നിലനിര്‍ത്തുകയായിരുന്നു രോഹിത്തിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെതിരായ ചേസിങ്ങിനെ ആ തരത്തിലാണ് രോഹിത് കണ്ടത്. 
 
ആദ്യ മൂന്ന് ഓവറുകള്‍ നിലയുറപ്പിക്കാന്‍ എടുത്ത ശേഷം പെട്ടന്ന് തന്നെ ഗിയര്‍ മാറ്റുകയായിരുന്നു രോഹിത്. ആദ്യ മൂന്ന് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 11 ബോളില്‍ 12 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. പിന്നീടങ്ങോട്ട് രോഹിത്തിന്റെ ബാറ്റിങ് വേഗം കൂടി. 30 ബോളില്‍ അര്‍ധ സെഞ്ചുറിയും 63 ബോളില്‍ സെഞ്ചുറിയും സ്വന്തമാക്കി. അതിവേഗം ജയിക്കാന്‍ സാധിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ ഉയര്‍ച്ചയുണ്ടാകുമെന്ന് രോഹിത്തിന് അറിയാമായിരുന്നു. വെറും 35 ഓവറിലാണ് ഇന്ത്യ 273 റണ്‍സ് അടിച്ചുകൂട്ടിയത്. അതായത് 90 പന്തുകള്‍ ശേഷിക്കെ ഇന്ത്യ വിജയം സ്വന്തമാക്കി. 
 
രോഹിത്തിന്റെ പദ്ധതി എന്തായാലും വിജയം കണ്ടു. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഒന്നില്‍ താഴെയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെ നെറ്റ് റണ്‍റേറ്റ് +1.500 ആയി ഉയര്‍ന്നു. വരും മത്സരങ്ങളിലെ ജയ പരാജയങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ നെറ്റ് റണ്‍റേറ്റ് ഉയര്‍ച്ചയും ഇന്ത്യയുടെ സെമി സാധ്യതകളില്‍ നിര്‍ണായകമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

അടുത്ത ലേഖനം
Show comments