Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍ക്കാന്‍ കാരണങ്ങള്‍ ഇതാണ്

Webdunia
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (08:29 IST)
ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍ക്കാന്‍ കാരണങ്ങള്‍ നിരവധി. ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് ആദ്യം തിരിച്ചടിയായത്. ടോസ് ജയിച്ച പാക്കിസ്ഥാന്‍ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യക്ക് താല്‍പര്യമില്ലായിരുന്നു. പിച്ചിന്റെ അവസ്ഥ മനസിലാക്കിയ ഇന്ത്യന്‍ ക്യാംപ് രണ്ടാമത് ബാറ്റ് ചെയ്യുകയാണ് ഉചിതമെന്ന് തീരുമാനിച്ചിരുന്നു. ടോസ് ജയിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നു എന്ന് കോലിയും പറഞ്ഞു. 
 
ഷഹീന്‍ ഷാ അഫ്രീദിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയായി. പാക്കിസ്ഥാനെ നേരിടുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയെ ശ്രദ്ധിച്ചു കളിക്കണമെന്നായിരുന്നു ആ സുപ്രധാന നിര്‍ദേശം. എന്നാല്‍, ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ശങ്കിച്ചുനിന്നു. റണ്‍സൊന്നും എടുക്കാതെ രോഹിത് ശര്‍മയും മൂന്ന് റണ്‍സുമായി കെ.എല്‍.രാഹുലും മടങ്ങി. ഓപ്പണര്‍ ബാറ്റര്‍മാരില്‍ ആരെങ്കിലും ഒരാള്‍ തിളങ്ങിയിരുന്നെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിക്കുമായിരുന്നു. 
 
മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും അമ്പേ പരാജയപ്പെട്ടു. വെടിക്കെട്ട് ബാറ്റര്‍മാരായ ഇവരില്‍ ഒരാള്‍ എങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഇരുവരും നിരാശപ്പെടുത്തി. നിര്‍ണായക സമയത്ത് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിക്കാതിരുന്നത് തോല്‍വിയില്‍ പ്രധാന ഘടകമായി. 
 
ലോക ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള ഇന്ത്യയുടെ ബൗളിങ് നിരയും പരാജയപ്പെട്ടു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ ത്രയം പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുകയും വിക്കറ്റ് വീഴ്ത്താന്‍ മറക്കുകയും ചെയ്തു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിക്കും രവീന്ദ്ര ജഡേജയ്ക്കും സാധിച്ചില്ല. 

ഏറ്റവും അപകടകാരികളായ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍-ബാബര്‍ അസം ഓപ്പണിങ് കൂട്ടുകെട്ടിന് വിള്ളലേല്‍പ്പിക്കാന്‍ കഴിയാത്തത് തോല്‍വിയുടെ ആഘാതം കൂട്ടി. പവര്‍പ്ലേയില്‍ തന്നെ ഇരുവരെയും പുറത്താക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ക്രീസില്‍ നിലയുറപ്പിക്കും തോറും കൂടുതല്‍ അപകടകാരികളായ ബാറ്റര്‍മാരാണ് രണ്ട് പേരും. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments