Webdunia - Bharat's app for daily news and videos

Install App

ഇനിയും പന്തിനെ സഹിക്കാൻ വയ്യ, സഞ്ജുവിന് നറുക്ക് വീണു? - ദില്ലിയിൽ നിന്നും സന്തോഷ വാർത്ത !

ചിപ്പി പീലിപ്പോസ്
ബുധന്‍, 6 നവം‌ബര്‍ 2019 (12:56 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ മലയാളി താരം സഞ്ജു വി സാംസൺ ഇറങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പ്രതീക്ഷയ്ക്ക് വിപരീതമായി സഞ്ജുവിനെ പുറത്തിരുത്തിയിട്ടാണ് രോഹിത് ശർമ നയിക്കുന്ന ടീം കളിക്കിറങ്ങിയത്. ഒടുവിൽ കീപ്പർ റിഷഭ് പന്തിന്റെ മണ്ടത്തരങ്ങളും മറ്റ് പിഴവുകളുടേയും ഫലമായി ടീം ഇന്ത്യ ബംഗ്ലാദേശിനു മുന്നിൽ അടിയറവ് പറയുകയായിരുന്നു. 
 
ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കായി സഞ്ജു കളിക്കാന്‍ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ് ഇക്കഴിഞ്ഞ രണ്ട് ദിവസം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് പ്രത്യേക പരിശീലനം നല്‍കി. ഇതാണ് സഞ്ജുവിനെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്.
 
ബാറ്റിംഗിലും കീപ്പിംഗിലുമെല്ലാം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന സഞ്‌ജു ടീമിൽ ഉള്ളപ്പോൾ എന്തിനാണ് പന്തിനെ വീണ്ടും സഹിക്കുന്നതെന്ന ചോദ്യമുയരുമ്പോഴാണ് സഞ്ജുവിനു അവസരം കൊടുത്താലോ എന്ന തീരുമാനത്തിലേക്ക് ടീം എത്തുന്നത്. പന്തിന്‍റെ പിഴവുകളാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടന്‍റി 20 ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്നും ആരോപണങ്ങളുയർന്നിരുന്നു. 
 
ഈ സാഹചര്യത്തിൽ രണ്ടാം ടി20യിൽ സഞ്ജുവിനെ പരീക്ഷിക്കാമെന്നാണ് പുതിയ തീരുമാനം. സഞ്ജുവാണോ പന്താണോ കേമമെന്ന് രണ്ടാം മത്സരത്തിൽ വ്യക്തമാകും. അതനുസരിച്ച് മൂന്നാം ടി20യിൽ ആരെ പരിഗണിക്കണമെന്ന് തീരുമാനിക്കാം എന്ന ധാരണയിലാണത്രേ രോഹിതും രവി ശാസ്ത്രിയും. 
 
അതേസമയം മത്സരം നടക്കുന്ന രാജ്‌കോട്ടില്‍ കനത്ത മഴയായിരിക്കുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ‘മഹ ചുഴലിക്കാറ്റ്’ ഭീഷണിയാണ് ആശങ്ക സൃഷ്ടിക്കുന്നത്. മത്സരം മഴ മുടക്കിയാല്‍ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരില്‍ നടക്കുന്ന അവസാന ടി20 ഇതോടെ രോഹിത്തിനും സംഘത്തിനും കടുത്ത പരീക്ഷയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

അടുത്ത ലേഖനം
Show comments