Webdunia - Bharat's app for daily news and videos

Install App

500 റണ്‍ പേടി തീരുന്നില്ല; ‘ധോണിക്കും പാണ്ഡ്യയ്‌ക്കും ആ ലൈസന്‍സ് നല്‍കണം, എന്നാല്‍ കളി മാറും’; ഹര്‍ഭജന്‍

Webdunia
ശനി, 18 മെയ് 2019 (13:25 IST)
ഇംഗ്ലണ്ടിലും വെയില്‍‌സിലുമായി നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയടക്കമുള്ള താരങ്ങള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങളെ കുത്തിനിറച്ചാണ് പല രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട്, വെസ്‌റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ ബോളര്‍മാരുടെ കഥ കഴിക്കുമെന്നാണ് പ്രവചനം. ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബോളര്‍മാരുടെ ശവപ്പറമ്പ് ആകുമെന്നാണ് മുന്‍ താരങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തവണ 500 എന്ന മാന്ത്രിക സ്‌കോര്‍ പിറക്കുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും കരുതുന്നത്.

ഈ പ്രവചനങ്ങള്‍ നിലനില്‍ക്കെ ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ ആകുമെന്നാണ് ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് ഇരുവരും. അനാവശ്യ ഉത്തരവാദിത്വങ്ങള്‍ നല്‍കാതെ തുടക്കം മുതല്‍ അടിച്ചു കളിക്കാനുള്ള അനുവാദം നല്‍കിയാല്‍ ധോണിയും പാണ്ഡ്യയയും ടീമിനെ വന്‍ സ്‌കോറിലെത്തിക്കും.

യഥേഷ്‌ടം സിക്‍സറുകള്‍ നേടാനുള്ള കരുത്ത് ഇപ്പോഴും ധോണിക്കുണ്ട്. സ്‌പിന്നര്‍മാരെ പോലെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിനാകും. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുമ്പോഴാണ് മഹിയുടെ ബാറ്റിംഗ് കരുത്ത് വ്യക്തമാകുന്നത്. ടോപ് ത്രീ ബാറ്റ്‌സ്‌മാന്മാര്‍ തിളങ്ങിയല്‍ പാണ്ഡ്യയ്‌ക്കും ധോണിക്കും അടിച്ചു കളിക്കാന്‍ കഴിയും. ഇങ്ങനെ ബാറ്റ് ചെയ്യാന്‍ സ്വാതന്ത്ര്യം രണ്ടു പേര്‍ക്കും ടീം മാനേജ്മെന്റ് നല്‍കുകയാണ് വേണ്ടത്.

ബോളര്‍മാരുടെ ധൈര്യം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ധോണിക്ക് ഇപ്പോഴും കഴിയും. ഐ പി എല്‍ മത്സരങ്ങളില്‍ അത് കണ്ടതാണ്. ഇഷ്‌ടപ്പെടുന്ന പോലെ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയാല്‍ മത്സരം ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് പാണ്ഡയയും ധോണിയെന്നും ഭാജി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments