Webdunia - Bharat's app for daily news and videos

Install App

ഭയക്കേണ്ട ഒരു പിടി താരങ്ങള്‍ കോഹ്‌ലിപ്പടയില്‍; ടീം ഇന്ത്യയുടെ കരുത്ത് എന്താണ് ?

Webdunia
വ്യാഴം, 23 മെയ് 2019 (13:06 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടീമുകളും രാജ്യങ്ങളും ഇംഗ്ലീഷ് മണ്ണില്‍ നടക്കാന്‍ പോകുന്ന പോരാട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘവും ഇംഗ്ലണ്ടിലെത്തി.

ശക്തമായ പോരാട്ടമാകും ഇത്തവണ നടക്കാന്‍ പോകുന്നതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്‌തു.  ഇംഗ്ലണ്ട് അല്ലെങ്കില്‍ ഇന്ത്യ എന്നാണ് ലോകകപ്പ് പ്രവചനങ്ങള്‍.

വമ്പനടിക്കാരെ കുത്തിനിറച്ചതാണ് ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീം. സമാനമായ ടീമിനെയാണ് ഇന്ത്യയും അണിനിരത്തുന്നത്. എന്താണ് ടീം ഇന്ത്യയുടെ കരുത്തെന്ന ചോദ്യത്തിന് നിരവധി താരങ്ങളുടെ പേര് പറയാന്‍ സാധിക്കും.

വിരാട് കോഹ്‌ലി നയിക്കുന്ന അതിശക്തമായ ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. ഓപ്പണിംഗില്‍ അപകടകാരികളായ രോഹിത് ശര്‍മ്മയും റണ്‍സ് കണ്ടെത്താന്‍ മടിയില്ലാത്ത ശിഖര്‍ ധവാനുമുണ്ട്. വന്‍ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ കൂടുതല്‍ ആര്‍ജ്ജവം കാണിക്കുന്ന വിരാട് ഇംഗ്ലണ്ടിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റണ്‍സ് അടിച്ചു കൂട്ടിയാല്‍ അതിശയപ്പെടേണ്ടതില്ല.

ടീമിനെ മികച്ച നിലയിലെത്തിക്കാന്‍ കെല്‍പ്പുള്ള കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവരാണ് മധ്യനിരയിലുള്ളത്.
ഇവര്‍ക്കൊപ്പം കെ എല്‍ രാഹുല്‍ എന്ന സൂപ്പര്‍താരം കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര അതിശക്തം.

വമ്പനടികളിലൂടെ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ വാലറ്റത്തുള്ളത് ബാറ്റിംഗ് നിരയുടെ ആഴം വ്യക്തമാക്കുന്നു. ഇവര്‍ക്കെല്ലാം മേലെയായി മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്‍ ഏത് പൊസിഷനിലും ക്രീസിലെത്തുമെന്നത് എതിരാളികളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ പേസ് ത്രയവും, യുസ്‍‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ സ്‌പിന്‍ ത്രയവും ബോളിങ്ങിനെ അനുകൂലിക്കാത്ത പിച്ചുകളിൽപ്പോലും എതിരാളികളെ വീഴത്താൻ ശേഷിയുള്ളവരാണ്. ബുമ്രയുടെ പത്ത് ഓവറുകളില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ പിടിച്ചു നില്‍ക്കുക എന്നതായിരിക്കും എതിരാളികള്‍ നേരിടുന്ന വലിയ വെല്ലുവിളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

അടുത്ത ലേഖനം
Show comments