Webdunia - Bharat's app for daily news and videos

Install App

ഭയക്കേണ്ട ഒരു പിടി താരങ്ങള്‍ കോഹ്‌ലിപ്പടയില്‍; ടീം ഇന്ത്യയുടെ കരുത്ത് എന്താണ് ?

Webdunia
വ്യാഴം, 23 മെയ് 2019 (13:06 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടീമുകളും രാജ്യങ്ങളും ഇംഗ്ലീഷ് മണ്ണില്‍ നടക്കാന്‍ പോകുന്ന പോരാട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘവും ഇംഗ്ലണ്ടിലെത്തി.

ശക്തമായ പോരാട്ടമാകും ഇത്തവണ നടക്കാന്‍ പോകുന്നതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്‌തു.  ഇംഗ്ലണ്ട് അല്ലെങ്കില്‍ ഇന്ത്യ എന്നാണ് ലോകകപ്പ് പ്രവചനങ്ങള്‍.

വമ്പനടിക്കാരെ കുത്തിനിറച്ചതാണ് ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീം. സമാനമായ ടീമിനെയാണ് ഇന്ത്യയും അണിനിരത്തുന്നത്. എന്താണ് ടീം ഇന്ത്യയുടെ കരുത്തെന്ന ചോദ്യത്തിന് നിരവധി താരങ്ങളുടെ പേര് പറയാന്‍ സാധിക്കും.

വിരാട് കോഹ്‌ലി നയിക്കുന്ന അതിശക്തമായ ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. ഓപ്പണിംഗില്‍ അപകടകാരികളായ രോഹിത് ശര്‍മ്മയും റണ്‍സ് കണ്ടെത്താന്‍ മടിയില്ലാത്ത ശിഖര്‍ ധവാനുമുണ്ട്. വന്‍ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ കൂടുതല്‍ ആര്‍ജ്ജവം കാണിക്കുന്ന വിരാട് ഇംഗ്ലണ്ടിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റണ്‍സ് അടിച്ചു കൂട്ടിയാല്‍ അതിശയപ്പെടേണ്ടതില്ല.

ടീമിനെ മികച്ച നിലയിലെത്തിക്കാന്‍ കെല്‍പ്പുള്ള കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവരാണ് മധ്യനിരയിലുള്ളത്.
ഇവര്‍ക്കൊപ്പം കെ എല്‍ രാഹുല്‍ എന്ന സൂപ്പര്‍താരം കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര അതിശക്തം.

വമ്പനടികളിലൂടെ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ വാലറ്റത്തുള്ളത് ബാറ്റിംഗ് നിരയുടെ ആഴം വ്യക്തമാക്കുന്നു. ഇവര്‍ക്കെല്ലാം മേലെയായി മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്‍ ഏത് പൊസിഷനിലും ക്രീസിലെത്തുമെന്നത് എതിരാളികളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ പേസ് ത്രയവും, യുസ്‍‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ സ്‌പിന്‍ ത്രയവും ബോളിങ്ങിനെ അനുകൂലിക്കാത്ത പിച്ചുകളിൽപ്പോലും എതിരാളികളെ വീഴത്താൻ ശേഷിയുള്ളവരാണ്. ബുമ്രയുടെ പത്ത് ഓവറുകളില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ പിടിച്ചു നില്‍ക്കുക എന്നതായിരിക്കും എതിരാളികള്‍ നേരിടുന്ന വലിയ വെല്ലുവിളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments