Webdunia - Bharat's app for daily news and videos

Install App

ആ തലവേദന ഒഴിയുന്നു? നാലാം നമ്പറുകാരനെ കണ്ടെത്തി ടീം ഇന്ത്യ!

യുവിക്ക് പകരം, ധോണിക്ക് ശേഷം- ശ്രേയസ് അയ്യർ !

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (14:12 IST)
ടീം ഇന്ത്യയുടെ ഏറെക്കാലമായുള്ള തലവേദനയ്ക്ക് വിരാമം. നാലാം നമ്പറില്‍ ആരെയിറക്കുമെന്ന് ചൊല്ലി തല പുകച്ച് ടീം മാനേജ്‌മെന്റിനു പരിഹാരമായിരിക്കുകയാണ്. ബംഗ്ലാദേശ് - ഇന്ത്യ മൂന്നാം ടെസ്റ്റിലെ ഞെരിപ്പൻ പ്രകടനത്തിലൂടെ ശ്രേയസ് അയ്യർ നാലാം നമ്പറിനു യോജിച്ചവനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 
 
യുവരാജ് സിങിന് ശേഷമാണ് ഇന്ത്യയുടെ നാലാം നമ്പര്‍ പ്രശ്‌നം രൂക്ഷമായത്. യുവിക്ക് ശേഷം പലരേയും വിരാട് കോഹ്ലിയും രവി ശാസ്ത്രിയും മാറ്റി പരീക്ഷിച്ചു. ഇതിൽ കുറച്ചെങ്കിലും തലവേദനയില്ലാതെ നിന്നത് എം എസ് ധോണിയാണ്. എന്നാലും ധോണിയുടേയും അഭാവത്തിൽ ഈ വിടവ് ആർക്കും നികത്താനായില്ല. ഓരോ മത്സരത്തിലും ഓരോരുത്തരെ പരീക്ഷിച്ചു. 
 
റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍ എന്നിങ്ങനെ നിരവധി താരങ്ങളെ രവി ശാസ്ത്രിയും വിരാട് കോലിയും മാറി മാറി പരീക്ഷിച്ചു. ലോകകപ്പില്‍ രോഹിതും ധവാനും കോലിയും ഒരുപരിധി വരെ നാലാം നമ്പറിലെ വിള്ളല്‍ മറച്ചുപിടിച്ചെങ്കിലും സെമിയില്‍ പക്ഷേ അത് എടുത്ത് നിന്നു. നാലാം നമ്പറിൽ ഒരാളില്ലാതെ ആയതോടെ ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര പൊളിഞ്ഞടിഞ്ഞു. നാലാം നമ്പർ പ്രശ്നത്തിനു ഒരു പരിഹാരമായെന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്ന് ശ്രേയസ് അയ്യർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. 33 പന്തില്‍ നിന്നും 62 റൺസാണ് അയ്യർ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ കാഴ്ച വെച്ചത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശിഖർ ധവാനും പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രേയസിന് കഴിയുമെന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments