ആ ഫൈനലിൽ യുവരാജാണ് ഇറങ്ങിയിരുന്നതെങ്കിൽ സെഞ്ചുറി നേടിയേനെ, ധോനി വന്നത് കണ്ടപ്പോൾ ഞെട്ടി: ഗംഭീർ

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (17:21 IST)
എം എസ് ധോനിയോട് ഗൗതം ഗംഭീറിനോടുള്ള വിരോധം ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 97 റണ്‍സുമായി തിളങ്ങിയെങ്കിലും ഫൈനല്‍ വിജയത്തിന്റെ ക്രെഡിറ്റ് 91 റണ്‍സുമായി തിളങ്ങിയ എം എസ് ധോനി കൊണ്ടുപോയതായി ഗംഭീര്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗംഭീര്‍.
 
അന്ന് ഫൈനലില്‍ അഞ്ചാം നമ്പറില്‍ ധോനിയ്ക്ക് പകരം യുവരാജ് സിംഗാണ് ഇറങ്ങിയിരുന്നതെങ്കില്‍ യുവരാജ് സെഞ്ചുറി നേടുമായിരുന്നുവെന്നാണ് ഗംഭീറിന്റെ പുതിയ പരാമര്‍ശം. ഇന്ത്യയുടെ സ്‌കോര്‍ 114 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് എം എസ് ധോനി ബാറ്റ് ചെയ്യാനിറങ്ങിയത്. ഗംഭീറിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷമാണ് എം എസ് ധോനി മടങ്ങീത്. ഗംഭീര്‍ പുറത്തായതിന് പിന്നാലെയെത്തിയ യുവരാജ് 24 പന്തില്‍ 21 റണ്‍സുമായി തിളങ്ങിയിരുന്നു.
 
ടൂര്‍ണമെന്റില്‍ ഉടനീളം മോശം പ്രകടനമായിരുന്നു നടത്തിയിരുന്നതെങ്കിലും ലെഫ്റ്റ് റൈറ്റ് കോമ്പിനേഷന്‍ തുടരാനായിട്ടായിരുന്നു മത്സരത്തില്‍ അഞ്ചാമനായി ധോനി കളത്തിലിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs SA: ഗുവാഹത്തിയിൽ സ്പിൻ കെണി വേണ്ട, രണ്ടാം ടെസ്റ്റിൽ സമീപനം മാറ്റി ഇന്ത്യ

ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

അടുത്ത ലേഖനം
Show comments