ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍; ഞായറാഴ്‌ച കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും

Webdunia
വ്യാഴം, 11 ജൂലൈ 2019 (22:00 IST)
സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് ഒന്നും ചെയ്യാനായില്ല. ഓസീസ് കരുത്തിനെ നിഷ്‌പ്രയാസം മറികടന്ന് ഇംഗ്ലണ്ട് ഫൈനലില്‍. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇംഗ്ലണ്ട് നേരിടുന്നത്. ഇത്തവണത്തെ ഫൈനലിന് ഒരു പ്രത്യേകതയുണ്ട്. ആര് കപ്പ് നേടിയാലും അവരുടെ ആദ്യ ലോകകപ്പ് നേട്ടമായിരിക്കും അത്.
 
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 225 എന്ന വിജയല‌ക്‍ഷ്യം ഇംഗ്ലണ്ട് വെറും 32.1 ഓവറിലാണ് മറികടന്നത്. 85 റണ്‍സെടുത്ത ജാസണ്‍ റോയി, 34 റണ്‍സെടുത്ത ബെയര്‍സ്റ്റോ, 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ട്, 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്ടന്‍ മോര്‍ഗന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്‍പ്പികള്‍. ഓസീസ് ബൌളര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് ഭീഷണിയുയര്‍ത്താന്‍ കഴിഞ്ഞില്ല.
 
ഓസീസ് ബാറ്റിംഗ് നിരയില്‍ സ്മിത്തിനും (85), അലക്‍സ് കാരി(46)ക്കും മാത്രമാണ് തിളങ്ങാനായത്. മൂന്ന് വിക്കറ്റുകള്‍ വീതമെടുത്ത വോക്സും റഷീദും രണ്ടുവിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറുമാണ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അനാവശ്യ ചർച്ചകൾ വേണ്ട, അഭിഷേകിന് പൂർണപിന്തുണയുമായി ബാറ്റിംഗ് കോച്ച്

കളിച്ച രണ്ട് കളികളിലും ഡക്ക്, അഭിഷേക് ഫോമിലെത്തുമോ?, നെതർലൻഡിനെതിരെ സഞ്ജു?

ഇന്ത്യയിൽ കളിവെച്ചാൽ എന്നും പ്രശ്നങ്ങൾ, 2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ല

സ്മിത്തിനെ അപമാനിക്കുന്ന തീരുമാനമായി പോയി, ഓസ്ട്രേലിയൻ പരാജയത്തിൽ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മാർക്ക് വോ

അടുത്ത ലേഖനം
Show comments