അത് തലയുടെ തന്ത്രം! ഷമിയുടെ ഹാട്രിക് ധോണി മുൻ‌കൂട്ടി കണ്ടു!

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (11:09 IST)
അവസാന പന്ത് വരെ ജയസാധ്യതകള്‍ മാറി മറിഞ്ഞ മത്സരമായിരുന്നു ഇന്ത്യ - അഫ്ഗാനിസ്ഥാൻ കളി. ആര് ജയിക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലാതിരുന്ന മത്സരത്തിൽ അവസാന ഓവറാണ് ഇന്ത്യയ്ക്ക് ജീവൻ തിരിച്ച് കിട്ടിയത്. അഫ്ഗാനിസ്ഥാനെ 11 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പിലെ നാലാം ജയം സ്വന്തമാക്കിയത്. 
മുഹമ്മദ് ഷമിയെറിഞ്ഞ 50 ആംഓവറില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീണതാണ് ഇന്ത്യക്ക് ജീവന്‍ നല്‍കിയത്. കളിയിൽ 40 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷമി നേടിയത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരവും ഷമിയായിരുന്നു.
 
അവസാന ഓവറിനിടെ ഷമിയുടെ അരികിലെത്തി ധോണി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവത്തതോടെ താരത്തിന്റെ തന്ത്രമാണ് വിജയത്തിന് പിന്നിലെന്ന പ്രചരണം ശക്തമായിരുന്നു. സംഭവത്തിൽ ഷമിയും അക്കാര്യം തുറന്നു സമ്മതിച്ചിരിക്കുകയാണ്. 
 
അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടിയതിനു പിന്നാലെയായിരുന്നു ധോണി ഷമിക്കരികിലേക്ക് എത്തിയത്. മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും യോര്‍ക്കര്‍ തന്നെ പരീക്ഷിക്കാനാണ് മഹി ഭായ് നിര്‍ദേശിച്ചതെന്നുമാണ് ഷമി പറയുന്നത്.
 
തന്റെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പിൽ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറും ലോകകപ്പിൽ ഹാട്രിക് നേടുന്ന ഒമ്പതാമത്തെ താരവുമായി ഷമി മാറി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

India vs Southafrica: 134 പന്തില്‍ 19 റണ്‍സ് !,ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 100 പന്ത് തികച്ചത് കുല്‍ദീപ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ്

വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് മാത്രമല്ല റിവ്യു അവസരവും നഷ്ടമാക്കി, പന്ത് വല്ലാത്ത ക്യാപ്റ്റൻ തന്നെയെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments