Webdunia - Bharat's app for daily news and videos

Install App

ഇനി തീ പാറും യുദ്ധം, ഇംഗ്ലണ്ടിന്റെ നെഞ്ചിടിക്കും; താണ്ഡവമാടാൻ ഹിറ്റ്‌മാൻ

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (12:06 IST)
ഏകദിന ലോകകപ്പിൽ അവസാന സമയം വരെ കളിക്കളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ മടങ്ങുമോയെന്ന ആശങ്കയിലാണ് ആരാധകർ. അത്തരമൊരു സാധ്യതയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഓസ്ട്രേലിയയുമായിട്ടുള്ള കളി. 
 
ഈ ലോകകപ്പിലെ മൂന്നാം തോൽ‌വി ഏറ്റു വാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇനി രണ്ട് മത്സരം മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി എന്തെന്നറിയാത്ത ഇന്ത്യയും ന്യൂസിലഡുമാണ് ഇംഗ്ലണ്ടിന്റെ ഇനിയുള്ള എതിരാളികൾ. ഏഴു കളികളില്‍നിന്നും എട്ടു പോയന്റ് മാത്രമുള്ള ഇംഗ്ലണ്ടിന് ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ചാല്‍ മാത്രമേ സെമി ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ.
 
ഇന്ത്യ, നൂസിലൻഡ് എന്നീ ടീമുകളുമായുള്ള മത്സരങ്ങളിൽ ഏതെങ്കിലും ഒന്നില്‍ കാലിടറിയാല്‍ മറ്റൊരു ടീമിന് ലോകകപ്പ് സെമിയിലേക്ക് ടിക്കറ്റ് ലഭിക്കും. പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 9 പോയന്റുള്ള ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. 
 
4 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിൽ ജയിച്ചാലും മതി ഇന്ത്യ സെമിയിലെത്തും. നിലവിലെ ഫോമിൽ ഇന്ത്യയ്ക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ജയിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. ഇംഗ്ലണ്ടിനെ അനായാസേന തോൽപ്പിക്കാൻ ഇന്ത്യയ്ക്കാകുമെന്നാണ് കരുതുന്നത്.
 
ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ രോഹിത് ശർമയും കോഹ്ലിയും കത്തിക്കയറിയാൽ തന്നെ ഇന്ത്യ സേഫ് ആണ്. അതേസമയം, ഓരോ ചെറിയ പിഴവിനും കനത്ത വിലയായിരിക്കും ടീമുകളെ കാത്തിരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments