Webdunia - Bharat's app for daily news and videos

Install App

തോല്‍‌വിക്ക് കാരണം ഈ തീരുമാനം ?; ധോണിയെ ക്രീസിലെത്തിക്കാന്‍ വൈകിപ്പിച്ച് കോഹ്‌ലി ?

Webdunia
ബുധന്‍, 10 ജൂലൈ 2019 (19:27 IST)
കിവീസിനെതിരായ ലോകകപ്പ് സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഓപ്പണര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിവേഗം കൂടാരം കയറി. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, ദിനേഷ് കാര്‍ത്തിക്ക് എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീണു.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ച നടന്നു. നാലു മുന്‍നിര വിക്കറ്റുകള്‍ പെട്ടെന്ന് നഷ്‌ടമായിട്ടും എന്തുകൊണ്ട് മഹേന്ദ്ര സിംഗ് ധോണി ക്രീസില്‍ എത്തുന്നില്ല എന്നത്. ദിനേഷ് കാര്‍ത്തിക്ക് പുറത്തായതിന് പിന്നാലെ പവര്‍ ഹിറ്ററായ പാണ്ഡ്യ ക്രീസില്‍ എത്തിയതോടെ ചര്‍ച്ചകള്‍ രൂക്ഷമായി.

വിക്കറ്റുകള്‍ വീഴുമ്പോള്‍ ധോണിയെ ക്രീസിലെത്തിച്ച് ബാറ്റിംഗിന്റെ താളം നിയന്ത്രിക്കാന്‍ കോഹ്‌ലി എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന ചോദ്യം ഇതോടെ ശക്തമായി. ധോണിയെ സ്‌ക്രീനില്‍ കാണിക്കുക കൂടി ചെയ്‌തതോടെ സംശയം രൂക്ഷമായി.

ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനനുസരിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതിനായാണ് ധോണിക്ക് മുമ്പേ പാണ്ഡ്യയെ ഇറക്കിയതെന്നും ചിലര്‍ വാദിച്ചു. സൂപ്പര്‍ താരത്തിന് പരുക്കാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സജിവമായി. എന്നാല്‍, ധോണിയെ വൈകി ക്രീസില്‍ എത്തിക്കാനുള്ള കാരണം ഇതൊന്നുമല്ല.

ചെറുതെന്ന് തോന്നിക്കുന്ന ടോട്ടലാണെങ്കിലും മാഞ്ചസ്‌റ്ററിലെ പിച്ചില്‍ ഈ സ്‌കോര്‍ പിന്തുടരുക ബുന്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ധോണിയുടെ വിക്കറ്റ് നേരത്തെ വീണാല്‍ ടീം സമ്മര്‍ദ്ദത്തിലാകും. പിന്നാലെ എത്തുന്നവര്‍ തോല്‍‌വി സമ്മതിച്ചതു പോലെ ബാറ്റ് വീശേണ്ടി വരും. ഇതോടെ ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ ആത്മവിശ്വാസമുയരും. ഫിനിഷിംഗില്‍ ആളില്ലാതെ വരുകയും ചെയ്യും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ധോണിയെ വൈകി ക്രീസിലെത്തിക്കാന്‍ കോഹ്‌ലി തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്എൽ പ്രതിസന്ധി: ബെംഗളുരു എഫ് സി താരങ്ങളുടെ ശമ്പളം നിർത്തിവെച്ചു

Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും

ഇന്ത്യയ്ക്ക് ന്യൂ- ബോൾ എടുക്കാൻ അവസരമുണ്ടായിരുന്നു, വേണ്ടെന്ന് വെച്ചത് തന്ത്രത്തിൻ്റെ ഭാഗം, ഇംഗ്ലണ്ടിനെ കുടുക്കിയ ട്രാപ്പ് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

Gautam Gambhir: ലോകകപ്പ് അടിച്ചാൽ പോലും അണ്ണൻ ഇങ്ങനെ സന്തോഷിക്കില്ല, ആവേശം അടക്കാനാവാതെ ഗംഭീർ, ഇങ്ങനൊരു കാഴ്ച ആദ്യമെന്ന് ആരാധകർ

Kohli- Siraj: ടീമിന് വേണ്ടി സിറാജ് എല്ലാം നൽകിയെന്ന് കോലി, വിശ്വസിച്ചതിന് നന്ദിയെന്ന് സിറാജ്, ഈ കോംബോ വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments