Webdunia - Bharat's app for daily news and videos

Install App

‘ബാറ്റിംഗില്‍ പിഴവ്, ബോള്‍ ചെയ്യുന്നുമില്ല’; ബാധ്യതയാകുന്ന ശങ്കറിനെ ബൗണ്ടറി കടത്താന്‍ പന്ത്! ?

Webdunia
വെള്ളി, 28 ജൂണ്‍ 2019 (16:54 IST)
ദക്ഷിണാ‍ഫ്രിക്കയെ തകര്‍ത്ത് ലോകകപ്പില്‍ തേരോട്ടം ആരംഭിച്ച ടീം ഇന്ത്യ ഒരടി പോലും പിന്നോട്ട് വെക്കാതെ പായുകയാണ്. ബാറ്റിംഗ്, ബോളിംഗ്, ഫീല്‍‌ഡിംഗ് എന്നീ മൂന്ന് മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന പ്രകടനമാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

ബാറ്റിംഗില്‍ പിഴച്ചാല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് കളി ജയിപ്പിക്കുന്ന ചാമ്പ്യന്‍ശൈലി ടീം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. അഫ്‌ഗാനിസ്ഥാനെതിരായ മത്സരം അതിനുള്ള തെളിവായിരുന്നു. ലോകകപ്പ് പോലൊരു വമ്പന്‍ പോരാട്ടത്തില്‍ ഒരു തരത്തിലുള്ള പിഴവുകളും പാടില്ല. ചില വിക്കറ്റുകള്‍ തെറിച്ചാല്‍ ടീമിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കും. അങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് ടീം ഇന്ത്യ കടന്നു പോകുന്നത്.

ബാറ്റിംഗ് ലൈനപ്പിന്റെ നെടും‌തൂണാണ് നാലാം നമ്പര്‍ പൊസിഷന്‍. ഓസ്‌ട്രേലിയക്കായി ഈ നമ്പറില്‍ എത്തുന്നത് സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ സ്‌റ്റീവ് സ്‌മിത്താണ്. ഇംഗ്ലണ്ടിനായി എത്തുന്നത് അവരുടെ ക്യാപ്‌റ്റന്‍ മോര്‍ഗനും. വെടിക്കെട്ട് താരം റോസ് ടെയ്‌ലറാണ് ന്യൂസിലന്‍ഡിന്റെ നാലാം നമ്പറുകാരന്‍.

അത്രയും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ സ്ഥാനം. ഇവിടെയാണ് കോഹ്‌ലിക്ക് ആശങ്ക മാത്രം സമ്മാനിച്ച് വിജയ് ശങ്കര്‍ ഇറങ്ങുന്നത്. പാകിസ്ഥാനെതിരെ സമ്മര്‍ദ്ദത്തിലൂന്നി ബാറ്റ് വീശുകയും അഫ്‌ഗാനിസ്ഥാനെതിരെ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യുന്ന ശങ്കറിനെ ടീം കണ്ടു. ടീം സമ്മര്‍ദ്ദത്തില്‍ നിന്ന വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലും താരം ടീമിനെ കൈവിട്ട് കൂടാരം കയറി.

സുന്ദരമായ മൂന്നു ബൗണ്ടറികൾ നേടി പ്രതീക്ഷ നൽകിയ ശങ്കർ, കെമർ റോച്ചിന്റെ ഉഗ്രൻ പന്തിന്റെ ഗതി എന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത താരമായി. ഫലമോ കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് സമ്മാനിച്ച് പുറത്ത്. പാകിസ്ഥാനെതിരെ മാത്രമാണ് താരം പന്തെറിഞ്ഞത്. നാലാം നമ്പരിലെ ഈ വെല്ലുവിളി ടീമിനെ
കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഇനി അതായിരിക്കില്ല സംഭവിക്കുക.

കാരണം അടുത്ത എതിരാളി ഇംഗ്ലണ്ടാണ്. വിൻഡീസിനെതിരെ ഇന്ത്യ പഴയ ടീമിനെ നിലനിർത്തുന്നു എന്നു കൊഹ്‌ലി പറഞ്ഞപ്പോള്‍ മുതല്‍ എതിര്‍പ്പ് ശക്തമാണ്. നാലാം നമ്പറില്‍ ഋഷഭ് പന്ത് അല്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക്ക് എത്തണമെന്നാണ് പൊതുവെയുള്ള വികാരം.

പന്തിനോടാണ് മുന്‍ താരങ്ങളടക്കമുള്ളവര്‍ക്ക് താല്‍പ്പര്യം. കളിയുടെ ഗതി നിയന്ത്രിക്കുന്നതിനൊപ്പം വമ്പര്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിയുന്ന താരം കൂടിയാണ് ഋഷഭ്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹിക്കായി നാലാം നമ്പറിലെത്തിയാണ് താരം റണ്‍‌വേട്ട നടത്തിയത്. വന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് പോലൊരു ടീമിനെതിരെ പന്ത് കൂടി എത്തിയാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ അതിശക്തമാകും. രാഹുല്‍, പന്ത്, പാണ്ഡ്യ, ധോണി എന്നീ നാല് പവര്‍ ഹിറ്റര്‍മാര്‍ അണിനിരക്കുമ്പോള്‍ ബോളര്‍മാര്‍ സമര്‍ദ്ദത്തിലാകും. രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാറിയതിന്റെ കുറവ് നികത്താന്‍ നാലാം നമ്പറില്‍ പന്തിനേക്കാള്‍ മികച്ച താരമില്ല.

എന്നാല്‍, ഞായറാഴ്‌ച ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ കോഹ്‌ലി എങ്ങനെ ചിന്തിക്കുമെന്ന് വ്യക്തമല്ല. മറിച്ചാണ് തീരുമാനമെങ്കില്‍ പന്ത് ടീമിലും ശങ്കര്‍ പുറത്തും ഇരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

അടുത്ത ലേഖനം
Show comments