മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്ത് വിറ്റു; പിതാവിനെ മക്കള്‍ കല്ലെറിഞ്ഞ് കൊന്നു

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (14:15 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ആണ്‍‌മക്കള്‍ പിതാവിനെ കല്ലെറിഞ്ഞ് കൊന്നു. അലഹബാദിലെ ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. കാബ്രി ചൗഹാനാണ് (48) കൊല്ലപ്പെട്ടത്. ഇയാളുടെ മക്കളായ ഗുലാബ് സിംഗ്(30), ദിനേഷ് സിംഗ്(25) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.

കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാബ്രി ചൗഹാനെ കൊലപ്പെടുത്താന്‍ കാരണമായത്. ലഹരിമരുന്നിന് അടിമയായ ഇയാള്‍ പണം കണ്ടെത്തുന്നതിനായി കുടുംബ സ്വത്തുക്കള്‍ വില്‍ക്കുന്നത് പതിവായിരുന്നു.

അടുത്തിടെ കാബ്രി ചൗഹാന്‍ ഫത്തേപ്പൂർ ജില്ലയിലെ വില കൂടിയ പ്രദേശം 2.7 ലക്ഷം രൂപയ്‌ക്ക് വിറ്റു. ലഭിച്ച പണം മദ്യവും മയക്കുമരുന്നും വാങ്ങാനാണ് ഇയാള്‍ ഉപയോഗിച്ചത്. ഇക്കാര്യം മക്കള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ചൗഹാനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്‌ച രാവിലെ റോഡരികിൽ നിന്നാണ് ചൗഹാന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മക്കള്‍ കുറ്റം സമ്മതിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments