സമയക്രമത്തിൽ തർക്കം, ബസ്സുടമയുടെ വിരൽ കടിച്ചുമുറിച്ചു

Webdunia
ബുധന്‍, 5 ഫെബ്രുവരി 2020 (16:04 IST)
ആറ്റിങ്ങൽ: സ്വകാര്യ ബസുകളുടെ സമയക്രമം പുനർനിർണയിക്കുന്നതിന് ആർടിഒ ഓഫീസിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഓഫീസിൽ തന്നെ ബസുടമകൾ ഏറ്റുമുട്ടി. സഘർഷത്തിനിടെ ഒരാളുടെ കൈവിരൽ പകുതിയോലം നഷ്ടമായി. വർക്കല മേൽവെട്ടുർ രതീഷിന്റെ വിരലാണ് മറ്റൊരു ബസുടമയും ജീവനക്കാരനും ചേർന്ന് കടിച്ചു മുറിച്ചത്.
 
രതീഷിനെ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വിരലിന്റെ മുറിഞ്ഞുപോയ ഭാഗം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് രതീഷിന്റെ കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി. കോടതി ഉത്തരവിനെ തുടർന്ന് കടയ്ക്കാവൂർ-വർക്കല-മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രം പുനഃക്രമീകരിയ്ക്കാനാണ് ആർടിഒയുടെ സാനിധ്യത്തിൽ യോഗം ചേർന്നത്.
 
എന്നാൽ മീറ്റിങ്ങിന് പിന്നാലെ ബസ്സുടമകൾ തമ്മിൽ തല്ലുകയായിരുന്നു. ഇതേ റൂട്ടിൽ ഓടുന മറ്റൊരു ബസിന്റെ ഉടമയും ജീവനക്കാരനുമാണ് രതീഷിനെ ആക്രമിച്ചത് എന്നാണ് രതീഷിനൊപ്പമുള്ളവർ പറയുന്നത്. ഓഫീസിനുള്ള സംഘർഷമുണ്ടാക്കിയതായി കാട്ടി സംഭവത്തിൽ ആർടിഒ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.        

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments