ഓഫീസ് വളപ്പിൽ മദ്യപിക്കുന്നത് ചോദ്യംചെയ്ത സെക്യൂരിറ്റിയെ കരാർ ജീവനക്കാരൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:32 IST)
മദ്യപിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വളര്‍ത്തു മത്സ്യവില്‍പന കേന്ദ്രത്തിലെ സെയില്‍മാന്‍ തോര്‍ത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നു. തിരുവനന്തപുരത്തെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫീസിലാണ് സംഭവം ഉണ്ടായത്. മദ്യം കഴിക്കുന്നത് വിലക്കിയതിന് ജബ്ബാർ എന്ന താൽകാലിക ജീവനക്കാരൻ 72 കാരനായ മാധവൻ നായരെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫീസ് വളപ്പിലെ വളർത്തുമത്സ്യങ്ങളുടെ സ്റ്റാളിൽ താൽകാലിക ജിവനക്കാരനണ് ജബ്ബാർ. പലപ്പോഴും മദ്യപിച്ച് ഇയാൾ സ്ഥാപനത്തിൽ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. സംഭവദിവസം രാത്രി ഇയാളുടെ കയ്യിൽ നിന്നു, മദ്യപിച്ചിരുന്ന ഗ്ലാസ് താഴെ വീണ് പൊട്ടിയത് മാധവൻ നായർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
 
ഇത് വാക്കേറ്റമാ‍യും പിന്നീട് കയ്യാങ്കളിയിലേക്കും മാറി. ഈ വിദ്വേഷത്തിൽ ഉറങ്ങാന്‍കിടന്ന മാധവന്‍നായരെ ജബ്ബാര്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മുറിയില്‍ മല്‍പിടിത്തം നടന്നതായി ആര്‍ക്കും സംശയം തോന്നാത്തവിധം സാധനങ്ങളെല്ലാം അടുക്കി വച്ചു. മാധവൻ നായരുടെ കഴുത്തിലുണ്ടായിരുന്ന മാലയും ഇയാൾ കൈക്കലാക്കിയിരുന്നു. ജബ്ബാറിനെ അറസ് ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾ വ്യക്തമാകുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും

വൈകുന്നേരം തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പത്തനംതിട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റ്

'എയിംസ് എന്ന കേരളത്തിന്റെ ആവശ്യം നിസ്സാരമായി കാണരുത്': കേന്ദ്രത്തിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

'നമ്മുടെ കേരളം' ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽ വന്നു

അടുത്ത ലേഖനം
Show comments