Webdunia - Bharat's app for daily news and videos

Install App

ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കൾ 15കാരിയെ ചുട്ടുകൊന്നു

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:45 IST)
ജയ്പൂർ: ഗ്രമത്തിലെ യുവാവുമായി പ്രണയത്തിലായതിന് 15 കാരിയായ സ്വന്തം മകളെ മാതാപിതാക്കൾ ചേർന്ന് ജീവനോടെ ചുട്ടുകൊന്നു. ജ്യപൂരിൽ പാഗ്രി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. യുവാവുമായുള്ള പ്രണയം നാട്ടുകാർക്കിടയിൽ ചർച്ചയായതാണ് കൊലപാതകം നടത്താൻ മാതാപിതാക്കളെ പ്രേരുപ്പിച്ചത്.
 
തങ്ങളുടെ മകൾ വീട്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തതായി പറഞ്ഞ് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. പരിക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മാനസിക സംഘർഷത്തിലാണ് ആത്മഹത്യ എന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ പെൺകുട്ടിയുടേത് ആത്മഹത്യയല്ല എന്ന് കണ്ടെത്തുകയായിരുന്നു.
 
ഫോറൻസിക് സംഘം സംഭവ സ്ഥാലത്ത് നിന്നും ശേഖരിച്ച തെളിവുകളും മാതാപിതാക്കളുടെ മൊഴിയിലെ വൈരുദ്യവുമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ തങ്ങൾ ചുട്ടുകൊല്ലുകയായിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്. യുവാവുമായുള്ള പ്രണയത്തെ കുറിച്ച് ഗ്രാമ വാസികൾ മോഷമായി സംസാരിക്കാൻ ആരംഭിച്ചതോടെയാണ് മകളെ കൊലപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചത് എന്നും ഇവർ പൊലീസിനു മൊഴി നൽകി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments