ഭൂമിതർക്കത്തിന്റെ പേരിൽ ബന്ധുക്കൾ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വാകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (15:07 IST)
കൊൽക്കത്ത: നിർഭയക്ക് സമാനമായ ബലാത്സംത്തിന് രാജ്യം വീണ്ടും സാക്ഷ്യം വഹിച്ചു. ഭൂമി തർക്കത്തിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിഒരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. 
 
കുടുംബത്തിലുണ്ടായിരുന്ന ഭൂമിതർക്കം ചർച്ച ചെയ്യുന്നതിന് കുളക്കടവിലെത്താൻ ബന്ധുവും ഇയാളുടെ മക്കളും യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. കുളക്കടവിൽ എത്തിയ യുവതിയെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. 
 
അക്രമികൾ വഴിയരികിൽ ഉപേക്ഷിച്ച യുവതിയെ പിന്നീട് ഒരു റിക്ഷ ഡ്രൈവർ കാണുകയും വീട്ടുലെത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ യുവതിയെ വീട്ടുകാർ ആശുപത്രിയി എത്തിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 2012ൽ രാജ്യ തലസ്ഥാനത്ത് നടന്ന നിർഭയ കൂട്ടബലാത്സംഗത്തിന്റെ തനിയാവർത്തനങ്ങൾ രാജ്യത്തെ പലഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments