Webdunia - Bharat's app for daily news and videos

Install App

സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ടു, സാത്താൻ സേവകരായ രണ്ട് വിദ്യാർത്ഥിനികൾ പിടിയിൽ

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (19:06 IST)
ഫ്ലോറിഡ: സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ട് സ്കൂളിൽ പതുങ്ങിയിരുന്ന രണ്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഫ്ലോറഡയിലെ ബാൾട്ടോ മീഡിയൽ സ്കൂളിലാണ് സംഭവം ഉണ്ടായത്. 11കാരിയും 12കാരിയുമണ് സംഭവത്തിൽ പിടിയിലായത്.
 
സഹപാഠികളെ കൊലപ്പെടുത്തിയ ശേഷം രക്തം കുടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു വിദ്യാർത്ഥിനികൾ പദ്ധതിയിട്ടിരുന്നത്. സ്കൂളിൽ എത്തിയിരുന്നെങ്കിലും ക്ലാസിൽ കാണാതായി വന്നതോടെ വിദ്യാർത്ഥികൾക്കായി നടത്തിയ തിരച്ചിലിൽ ടൊയ്‌ലറ്റിൽ ആയുധവുമായി പതുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ പൊലിസിൽ വിവരമറിയിച്ചു.
 
ടൊയ്‌ലെറ്റിൽ മറ്റു വിദ്യാർത്ഥികൾ എത്തുമ്പോൾ അവരെ കൊലപ്പെടുത്തിയ ശേഷം രക്തംകുടിച്ച് സ്വയം കുത്തി മരിക്കാൻ തീരുമാനിച്ചുറച്ചാണ് ഇവർ പതുങ്ങിയിരുന്നിരുന്നത്. ഇവരിൽ നിന്നും കത്തികളും പിസ കട്ടറും പൊലീസ് പിടിച്ചെടുത്തു.
 
സാത്താൻ വിശ്വാസികളായ കുട്ടികൾ ക്രൂരമയ ഇതിവൃത്തമുള്ള സിനിമകൾ കണ്ട് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം പ്രവർത്തിക്ക് മുതിർന്നതെന്ന് പൊലീസ് പറയുന്നു. രക്തം കുടിച്ച് ആത്മഹത്യചെയ്ത് നരകത്തിൽ സാത്താനോടൊപ്പം ജീവിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

ചാര്‍മിനാറിന് സമീപത്തെ തീപിടിത്തം; കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട് നഗരത്തിലെ തീ പിടുത്തം; 75 കോടിയിലധികം നഷ്ടം, വിദഗ്ധ പരിശോധന നടത്തും

അടുത്ത ലേഖനം
Show comments