വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തുന്നത് ഹോബി, ഒടുവിൽ സ്കൂൾ പ്രിൻസിപ്പൽ പിടിയിലായി

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (20:40 IST)
പെഷവാർ: സ്കൂൾ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് വിദേയരാക്കി ദൃശ്യങ്ങൾ പകർത്തുന്നത് ഹോബിയാക്കിയ സ്കൂൾ പ്രിൻസിപ്പലിനെ ഒടുവിൽ കോടതി ശിക്ഷിച്ചു. 105 വർഷം തടവും 14 ലക്ഷം രൂപ പിഴയുമാണ് കുട്ടികളെ ലൈംഗിക ചുഷണത്തിന് വിധേയനാക്കിയ അട്ടവുള്ള മര്‍വാതിന് കോടതി വിധിച്ചത്.
 
പാകിസ്ഥാനിലാണ് സംഭവം. സ്കൂളിന്റെ ഉടമസ്ഥനും ഇയാൾ തന്നെയാണ്. സ്കൂളിൽ ഇയാൾ ഒളിക്യാമറകൾ സ്ഥാപിച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും കുട്ടികളെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങളും ശേഖരിക്കുക എന്നതായിരുന്നു ഇയാളുടെ ക്രൂരമായ ഹോബി.
 
സ്കൂളിലെ പതിനെട്ട് വയസിനു താഴെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി പീഡിപിച്ചിരുന്നു. 2017 ജുലൈ 14 ന് സ്കൂളിലെ ഒരു ആൺകുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തുന്നത് തന്റെ ഹോബിയാണ് എന്നായിരുന്നു ഇയാൾ കോടതിയിൽ വ്യക്തമാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊങ്കാലയിൽ പാളിച്ച, കൃത്യമായ ഒരുക്കങ്ങൾ നടത്താതെ ബിജെപി; വിമർശനം

ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി; 35 പേരെ രക്ഷപ്പെടുത്തി ശ്രീലങ്കന്‍ നാവികസേന

ഖമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു; ജന്മു- കശ്മീര്‍ എംപിക്കെതിരെ കേസ്

ഇറാനെതിരെ സൈനിക താവളം ഉപയോഗിക്കുന്നത് വിലക്കി; സ്‌പെയിനുമായുള്ള എല്ലാ യുഎസ് വ്യാപാരവും അവസാനിപ്പിച്ച് ട്രംപ്

അന്തര്‍വാഹിനി ഉള്‍പ്പെടെ ഇറാനിലെ 17 കപ്പലുകള്‍ തകര്‍ത്തു, ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചു: യുഎസ് സൈന്യം

അടുത്ത ലേഖനം
Show comments