മുൻ ഭർത്താവിന്റെ ക്രൂരത, ഗർഭിണിയായ യുവതിയെ ഉദരത്തിൽ അമ്പെയ്ത് കൊലപ്പെടുത്തി; കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (14:13 IST)
ഗർഭിണിയായ യുവതിയെ ഉദരത്തിൽ അമ്പെയ്ത് കൊലപ്പെടുത്തി മുൻ ഭർത്താവിന്റെ ക്രൂരത. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. സന മുഹമ്മദ് എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്.
 
സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവായ രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡൂവിനെ പൊലീസ് പിടികൂടി. ദേവി ഉണ്മതല്ലെഗാഡൂ എന്നായിരുന്നു നേരത്തെ യുവതിയുടെ പേര്. ഏഴു വർഷങ്ങൾക്ക് മുൻപ് ഇംതിയാസ് മുഹമ്മദ് എന്നയാളെ ഇവർ വിവാഹം കഴിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിൽ. 
 
വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്‌ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തിയെങ്കിലും. അപ്പോഴേക്കും ആക്രമണം നടന്നിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളും ഇംതിയാസ് മുഹമ്മദുമായുള്ള വിവാഹത്തിൽ മൂന്ന് മക്കളും ഇവർക്കുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുപ്പ് ശസ്ത്രക്രിയയ്ക്കിടെ ഡ്രില്‍ ബിറ്റ് ശരീരത്തില്‍ തുളച്ചുകയറി; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധമില്ല; ഡി മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്ഐടി

Sandeep Varrier: സന്ദീപ് വാര്യര്‍ തൃശൂരില്‍; പാലക്കാട് സീറ്റ് മാങ്കൂട്ടത്തില്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക്, രഹസ്യ ചര്‍ച്ചയ്ക്കു സാധ്യത

ഓപ്പറേഷൻ സിന്ദൂർ തടയാൻ പാകിസ്ഥാൻ അൻപതിലധികം തവണ യുഎസിനോട് അപേക്ഷിച്ചു, രേഖകൾ പുറത്ത്

മത്സരിച്ചാൽ വിജയസാധ്യത, പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി പരിഗണയിൽ

അടുത്ത ലേഖനം
Show comments