മാതാപിതാക്കളെയും കാമുകിയെയും പിഞ്ചുകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി, ഒടുവിൽ കൊലപാതകിക്ക് സംഭവിച്ചതിങ്ങനെ !

Webdunia
തിങ്കള്‍, 21 ജനുവരി 2019 (15:14 IST)
ഒറിഗൺ: മാതാപിതാക്കളെയും കാമുകിയെയും ഒൻപത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തിയ മധ്യവസ്കനെ പൊലീസ് വെടിവച്ചുകൊന്നു. ശനിയാഴ്ച രാത്രി അമേരിക്കയിലെ ഒറിഗണിലാണ് വീണ്ടും ഞ്ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകം നടന്നത്. മാർക്ക് ലിയോ ഗ്രിഗോറി ഗാഗോയെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്
 
മാതാപിതാക്കളായ ജെറി ബ്രേമർ, പമേല ബ്രേമർ, 31കാരിയായ കാമുകി ഷെയ്ന സ്വീറ്റർ, 9 മാസം പ്രായമുള്ള പെൺകുഞ്ഞ് ഒലീവിയ ഗാഗോ എന്നിവരാണ് ഗ്രിഗോറിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിൽനിന്നും പൊലീസിന് ലഭിച്ച എമർജെൻസി സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
 
പൊലീസ് എത്തുമ്പോൾ വീടിനുപുറത്ത് ഒരു സ്ത്രീ മരിച്ചുകിടക്കുന്നുണ്ടായിരുന്നു. കാമുകിയുടെ മുൻ ബന്ധത്തിലുള്ള എട്ടുവയസുകാരി മകളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രിഗോറിയെ പൊലീസ് വെടിവെച്ച് വീഴ്ത്തിയത്. കുടുംബത്തെ എങ്ങനെയാണ് പ്രതി കൊലപ്പെടുത്തിയത് എന്നതിൽ പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടില്ല. ആക്രമണത്തിൽനിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും

ചുണയുണ്ടെങ്കില്‍ എന്നെ വന്ന് പിടിച്ചുനോക്ക്: ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ

വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു; പുതിയ ഓഫീസ് മരുതംകുഴിയില്‍

എസ്‌ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍; കൂടുതല്‍ ഉത്തര്‍പ്രദേശില്‍

അടുത്ത ലേഖനം
Show comments