Webdunia - Bharat's app for daily news and videos

Install App

വീടുവിറ്റ് പണം നൽകിയില്ല, മരുമകൻ അമ്മായിയമ്മയെ ടോർച്ചുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (12:47 IST)
നെയ്യാറ്റിൻ‌കര: വീടുവിറ്റ് പണം നൽകാത്തതിൽ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ. നെയ്യാറ്റിൻ‌കരയിലെ പെരുങ്കടവിളയിലാണ് സംഭവം ഉണ്ടായത്. റോഡരികത്ത് വീട്ടില്‍ മാധവി യമ്മയെ മരുമകൻ അജിത് കുമാർ ടോർച്ചുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
മാധവിയമ്മയുടെ പേരിൽ നാലു സെന്റ് സ്ഥലവും അതിൽ ഒരു വീടും ഉണ്ട്. ഇത് വിറ്റ് പണം നൽകണം എന്ന് ആവശ്യപ്പെട്ട് അജിത് കുമാർ ഭാര്യ മിനിയെയും അമ്മായിയമ്മ മാധവിയമ്മയെയും നിരന്തരം മർദ്ദിക്കാറുണ്ട് എന്ന് അയൽ‌വാസികൾ പൊലീസിൽ മൊഴി നൽകി. 
സംഭവദിവസവും വീടു‌വിൽക്കുന്നതിനെ ചൊല്ലി അജിത് കുമാർ ഇരുവരുമായും വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ ഭാര്യ മിനിയുടെ വയറ്റിൽ ചവിട്ടുകയും മാധവിയമ്മയുടെ തലയിൽ ടോർച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മാധവിയമ്മ മരിച്ചത്. കൊലപാതകത്തിന് ശേഷം അജിത് കുമാർ ഒളിവിൽ പോയിരിക്കുകയാണ് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

അടുത്ത ലേഖനം
Show comments