അവിഹിതബന്ധം തുടരുന്നതിൽ തടസംനിന്നു; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് മരിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളൂപ്പമായി, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ

Webdunia
വെള്ളി, 22 മാര്‍ച്ച് 2019 (12:59 IST)
ബംഗളുരു: ബംഗളുരുവിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ വലിയ ട്വിസ്റ്റ്. ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷമാണ് 35കാരനായ ഉമാശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനത്തെ തുടർന്നാണ് മരണം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. 
 
ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ഭാര്യ സുഖിതയുടെ പെരുമാറ്റത്തിൽ ഉമാശങ്കറിന്റെ അമ്മാവന് സംശയങ്ങൾ തോന്നിയിരുന്നു. ഈ സംശയമാണ് കേസിൽ വലിയ വഴിത്തിരിവായി മാറിയത്. ഫൊറൻസിക് പരിശോധനയിൽ ഉമാശങ്കർ ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന് തെളിഞ്ഞതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
 
മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ് ഭാര്യ സുഖിതക്ക് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറുമായുള്ള വഴിവിട്ട ബന്ധം ഉമാശങ്കർ കയ്യോടെ പിടികൂടിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു ശ്രീനിവാസനുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് ഉമാശങ്കർ ഭാര്യയോട് പറഞ്ഞു. ഇതാണ് സുഖിതയിൽ പകയുണ്ടാ‍ക്കിയത്. ഇതോടെ ഉമാശങ്കറിനെ കൊലപ്പെടൂത്താൻ സുഖിതയും ശ്രീനിവാസനും തീരുമാനമെടുത്തു. 
 
കഴിഞ്ഞ വർഷം ജനുവരി 25ന് ഉമാശങ്കർ അമിതമായി മദ്യപിച്ചാണ് വീട്ടിലെത്തിയത്. കൊല നടത്താൻ ഇതിലും നല്ല സമയം ലഭിക്കില്ല എന്ന് മനസിലാക്കിയ സുഖിത കാമുകൻ ശ്രീനിവാസിനെ വിളിച്ചുവരുത്തി. കിടന്നുറങ്ങുകയായിരുന്ന ഉമാശങ്കറിനെ ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments