അവിഹിത ബന്ധം കയ്യോടെ പിടികൂടി, ഭർത്താവിനെ ഭാര്യ എട്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (12:48 IST)
ഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം എട്ടു കഷ്ണങ്ങളായി വെട്ടി നുറുക്കി കുഴിച്ചുമൂടിയ ഭാര്യ പിടിയിൽ. ഡൽഹിയിലെ ആനന്ദ് വിഹാറിലാണ് ക്രുരമായ സംഭവം അരങ്ങേറിയത്. 38കരിയായ സുനിതയാണ് ഭർത്താവ് രാജേഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. രജേഷും സുനിതയും മകനും ആനന്ദ് വിഹാറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സുനിതക്ക് ഒരു യുവാവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭർത്താവ് സുനിതയുമായി വഴക്കിടുന്നത് പതിവയിരുന്നു. ഭർത്താവിന്റെ ആക്രമണം അതിര് കടക്കാൻ തുടങ്ങിയതോടെ ഇയാളെ കൊലപ്പെടുത്താൻ തന്നെ സുനിത തീരുമാനിച്ചു.
 
ഇതിനായി സ്വന്തം മകനെ ആദ്യം സുഹൃത്തിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. ശേഷം ഫെബ്രുവരി 14ന് ഭർത്താവ് രാജേഷിന് ഉറക്ക ഗുളികകൾ നൽകി മയക്കി കിടത്തിയ ശേഷം എട്ട് കഷ്ണങ്ങളായി വെട്ടി നിറുക്കുകയ്യായിരുന്നു. ശരീരാവശിഷ്ടങ്ങൾ ഏട്ടു ബഗുകളിലാക്കി പല ഭാഗങ്ങളിലായി കുഴിച്ചുമൂടുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു.വീട്ടിലെ കിടപ്പു മുറിയിൽ ഒരു ബാഗ് കുഴിച്ചു മൂടിയിരുന്നു. പിന്നീട് ഭർത്താവിനെ കണാനില്ലെന്നുകാട്ടി ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഓടയിൽനിന്നും ശരീരാവശിഷ്ടം ലഭിച്ചെങ്കിലും തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങും എത്തിയില്ല. 
 
ഇതിനിടെ സുനിത വാടക വീട്ടിൽ നിന്നും താമസം മാറി. വീട്ടുടമസ്ഥൻ വീട് പരിശോധിക്കാൻ എത്തിയതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. വീട്ടിലെ ഒരു മുറിയിലെ തറയിൽ എന്തോ കുഴിയെടൂത്ത് മൂടിയിരിക്കുന്നതായി വീട്ടുടമസ്ഥന്റെ ശ്രദ്ധയിൽ പെട്ടു. വീട്ടുടമസ്ഥൻ കുഴി തുറന്ന് പരിശോധിച്ചതോടെ കൈവിരലുകൾ കാണുകയായിരുന്നു ഇതോടെ ഇയാൾ പൊലീസിൽ വിവരമറിയിച്ചു. സുനിതയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ മറ്റു ശരീരാവശിഷ്ടങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളും കണ്ടെത്തി. വീട്ടുമുറ്റത്തും സുനിത ഭർത്താവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചുമൂടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം: അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ച് അമേരിക്ക

യുക്രെയ്ൻ- റഷ്യ സമാധാന ചർച്ചകൾ പരാജയം, ഡൊണെറ്റ്സ്ക് പിടിച്ചെടുക്കുമെന്ന് റഷ്യൻ ഭീഷണി

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുന്നു; കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

അടുത്ത ലേഖനം
Show comments