Webdunia - Bharat's app for daily news and videos

Install App

പീഡനം: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

ജോര്‍ജി സാം
വ്യാഴം, 16 ഏപ്രില്‍ 2020 (17:28 IST)
ജോലി നല്‍കി നിരന്തരം പീഡിപ്പിക്കുകയും, പീഡനം വിവാഹശേഷവും തുടരുകയും ചെയ്‌തതിന്‍റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ(46) യാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ ഏറെക്കാലമായി ഒളിവിലായിരുന്നു. കൊറോണയെ തുടര്‍ന്ന് അബുദാബിയില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനിലായിരുന്നു ഇയാള്‍.
 
ആത്മഹത്യ ചെയ്ത ഊറാംവിള സ്വദേശിയായ അഞ്ജലി(26) ഇയാളുടെ ബന്ധുവാണ്. ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പെണ്‍കുട്ടി ജോലി മതിയാക്കി നാട്ടിലെത്തി വിവാഹം കഴിച്ചിട്ടും ഇയാളുടെ ശല്യം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. 
 
ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബൈജു സുന്ദരാംഗനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്നും  പ്രതിയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റുചെയ്യുകയായിരുന്നു പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments