Webdunia - Bharat's app for daily news and videos

Install App

അന്യജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (10:54 IST)
അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ വിദ്യാ വൈഷ്‌ണവിയാണ് (20) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് വെങ്കാ റെഡ്ഢിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് കൊല നടന്നത്. സഹപാഠിയും ഗ്രാമത്തിലെ താഴ്‌ന്ന ജാതിക്കാരനുമായ യുവാവുമായി  വൈഷ്‌ണവി പ്രണയത്തിലായിരുന്നു. ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ റെഡ്ഡി മകളെ എതിര്‍പ്പ് അറിയിച്ചിരുന്നു.

എതിര്‍പ്പുകള്‍ ശക്തമായിട്ടും പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകള്‍ തയ്യാറായിരുന്നില്ല. വൈഷ്‌ണവി യുവാവിനൊപ്പം ഒളിച്ചോടി പോയി വിവാഹം കഴിക്കുമെന്ന ഭയം ശക്തമായതോടെ മകളെ റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു.

അന്വേഷണം നടക്കുകയാണെന്നും ഫേറൻസിക് റിപ്പോർട്ട് വന്ന ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വൈഷ്‌ണവിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റെഡ്ഡി ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായും പൊലീസ് കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments