Webdunia - Bharat's app for daily news and videos

Install App

പതിവായി വഴക്ക് പറയുന്നു; പിതാവിനെ മകന്‍ വെടിവച്ചു കൊന്നു

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (20:07 IST)
പതിവായി വഴക്ക് പറയുന്നുവെന്ന് ആരോപിച്ച് പിതാവിനെ മകന്‍ വെടിവച്ചു കൊന്നു. അശോക് കുമാർ (52) എന്നയാളാണ് കൊല്ലപ്പെട്ടത്. ദ്വാരകയിലെ ജാഫർപുർ കലാനി എന്ന സ്ഥലത്താണ് സംഭവം. കൃത്യം നടത്തിയ അമിത് കുമാറിനെ (27) പൊലീസ് പിടികൂടി.

കഴിഞ്ഞ മാസം 27നാണ് അശോക് കുമാർ കൊല്ലപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കൽപ്പണിക്കാരനായിരുന്ന ഇയാളുടെ വലതുകൈ നഷ്‌ടമായിരുന്നു. തുടര്‍ന്ന് കുടുംബം നോക്കുന്നതുമായി ബന്ധപ്പെട്ടും അശോകും അമിതും തമ്മില്‍ സംസാരവും വഴക്കും പതിവായിരുന്നു.

സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പറയുന്നത് അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് ഇളയ പെൺമക്കളെ അശോക് വഴക്ക് പറഞ്ഞു. ഇതിനിടെ അമിതിനെയും ശാസിച്ചു. ഇതില്‍ പ്രകോപിതനായ അമിത് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവച്ചു.

കൊല നടത്തിയ ശേഷം ഹരിയാനയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അമിതിനെ പൊലീസ് പിടികൂടി. നാട് വിടാന്‍ പണം സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. യുവാവ് ജിം പരിശീലകനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments