പതിവായി വഴക്ക് പറയുന്നു; പിതാവിനെ മകന്‍ വെടിവച്ചു കൊന്നു

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (20:07 IST)
പതിവായി വഴക്ക് പറയുന്നുവെന്ന് ആരോപിച്ച് പിതാവിനെ മകന്‍ വെടിവച്ചു കൊന്നു. അശോക് കുമാർ (52) എന്നയാളാണ് കൊല്ലപ്പെട്ടത്. ദ്വാരകയിലെ ജാഫർപുർ കലാനി എന്ന സ്ഥലത്താണ് സംഭവം. കൃത്യം നടത്തിയ അമിത് കുമാറിനെ (27) പൊലീസ് പിടികൂടി.

കഴിഞ്ഞ മാസം 27നാണ് അശോക് കുമാർ കൊല്ലപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കൽപ്പണിക്കാരനായിരുന്ന ഇയാളുടെ വലതുകൈ നഷ്‌ടമായിരുന്നു. തുടര്‍ന്ന് കുടുംബം നോക്കുന്നതുമായി ബന്ധപ്പെട്ടും അശോകും അമിതും തമ്മില്‍ സംസാരവും വഴക്കും പതിവായിരുന്നു.

സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പറയുന്നത് അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് ഇളയ പെൺമക്കളെ അശോക് വഴക്ക് പറഞ്ഞു. ഇതിനിടെ അമിതിനെയും ശാസിച്ചു. ഇതില്‍ പ്രകോപിതനായ അമിത് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവച്ചു.

കൊല നടത്തിയ ശേഷം ഹരിയാനയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അമിതിനെ പൊലീസ് പിടികൂടി. നാട് വിടാന്‍ പണം സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. യുവാവ് ജിം പരിശീലകനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments