ഫോണ്‍ ഡെലിവറി വൈകി; ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തി - 20തോളം കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ഫോണ്‍ ഡെലിവറി വൈകി; ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തി - 20തോളം കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (18:55 IST)
ഫോണ്‍ ഡെലിവറി വൈകിയെന്നാരോപിച്ച് ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തിപ്പരുക്കേല്‍പ്പിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ കേശവ് (28) കുത്തേറ്റ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

യുവതിയും സഹോദരനും ചേര്‍ന്നാണ് കേശവിനെ ആക്രമിച്ചത്. 20തോളം മുറിവുകള്‍ യുവാവിന്റെ ശരീരത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെയും സഹോദരനെയും അറസ്‌റ്റ് ചെയ്തു. കമല ദീപ്, സഹോദരൻ ജിതേന്ദർ സിംഗ് (32) എന്നിവരെയാണ് അറസ്‌ടിലായത്.

മൊബൈൽ ഫോൺ ഡെലിവറി വൈകി എന്നാരോപിച്ചാണ് കേശവിനെ യുവതിയും സഹോദരനും ആക്രമിച്ചത്. യുവാവ് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ സഹോദരന്‍ ജിതേന്ദർ സിംഗ് ഇടപെടുകയും ഇരുവരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

ജീവനക്കാരന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ദുഖകരമാണെന്നും കേശവിന് മികച്ച ചികിത്സ നല്‍കുമെന്നും ഫ്ലിപ്കാർട്ട് ട്വിറ്റർ പേജിലൂടെ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments