കോഴിക്കോട് വൻ ലഹരി‌മരുന്ന് വേട്ട, പിടിച്ചെടുത്തത് 3 കോടി രൂപയുടെ ഹാഷിഷ് ഓയിൽ, നിശാ പാർട്ടിക്കെന്ന് മൊഴി

Webdunia
ബുധന്‍, 14 ഏപ്രില്‍ 2021 (10:22 IST)
കോഴിക്കോട് രാമനാട്ടുകരയിൽ വൻ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തിൽ പയ്യനാക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
 
ചൊവ്വാഴ്‌ച്ച അർധരാത്രിയോടെ രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം അൻവറിനെ പിടികൂടിയത്. വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. കോഴിക്കോട് നഗരത്തിലെ നിശാ പാർട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുമാണ് ഇത് എത്തിച്ചതെന്ന് പ്രതി പറഞ്ഞു.
 
നിശാ പാര്‍ട്ടികള്‍ക്ക് പുറമേ, സിനിമ, കായിക രംഗത്തുള്ളവര്‍ക്കും അന്‍വര്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. ഇതിൽ മറ്റുപലർക്കും പങ്കുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് എക്‌സൈസ് അന്വേഷണം തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments