ജെറ്റ് സന്തോഷ് വധം: അമ്മയ്ക്കൊരു മകൻ സോജു ഉൾപ്പെടെയുള്ള പ്രതികളെ വെറുതേ വിട്ടു

എ കെ ജെ അയ്യർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (17:26 IST)
എറണാകുളം : തലസ്ഥാന നഗരിയിലെ ഗുണ്ടാ നേതാവായിരുന്ന ജെറ്റ് സന്തോഷിനെ വെട്ടിക്കൊല ചെയ്ത കേസിൽ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്മയ്ക്കൊരു മകൻ സോജു എന്ന അജിത് കുമാർ, ജാക്കി എന്ന അനിൽകുമാർ ഉൾപ്പെടെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.  ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എസ് ശ്യാം കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2004 നവംബർ 23 നായിരുന്നു. ജെറ്റ് സന്തോഷ് എന്നറിയിപ്പെടുന്ന പുന്നശേരി സ്വദേശി സന്തോഷ് കുമാറിനെ ബാർബർ ഷോപ്പിൽ മുടിവെട്ടുന്നതിനിലെ ബലമായി തട്ടിക്കൊണ്ടുപോയി കയ്യും കാലും വെട്ടിമാറ്റി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. മൃതദ്ദേഹം പിന്നീട് വാളിയോട്ടുകോണം ചന്തയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
 
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയായിരുന്നു കൊലപാതകത്തിനു കാരണം. 2012 ൽ കരമന സജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ജെറ്റ് സന്തോഷ്. ഡോജുവിൻ്റെ എതിർസംഘത്തിൽ പെട്ട ആളായിരുന്നു  ജെറ്റ് സന്തോഷ്. കേസിലെ മറ്റു പ്രതികൾക്ക് കീഴ്ക്കോടതി വിധിച്ചിരുന്ന ജീവപര്യന്ത്യം തടവുശിക്ഷയും ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി ആയിരുന്നു പോസിക്യൂഷൻ കേസ് എന്നും ഇത് വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments