Webdunia - Bharat's app for daily news and videos

Install App

ജെറ്റ് സന്തോഷ് വധം: അമ്മയ്ക്കൊരു മകൻ സോജു ഉൾപ്പെടെയുള്ള പ്രതികളെ വെറുതേ വിട്ടു

എ കെ ജെ അയ്യർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (17:26 IST)
എറണാകുളം : തലസ്ഥാന നഗരിയിലെ ഗുണ്ടാ നേതാവായിരുന്ന ജെറ്റ് സന്തോഷിനെ വെട്ടിക്കൊല ചെയ്ത കേസിൽ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്മയ്ക്കൊരു മകൻ സോജു എന്ന അജിത് കുമാർ, ജാക്കി എന്ന അനിൽകുമാർ ഉൾപ്പെടെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.  ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എസ് ശ്യാം കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2004 നവംബർ 23 നായിരുന്നു. ജെറ്റ് സന്തോഷ് എന്നറിയിപ്പെടുന്ന പുന്നശേരി സ്വദേശി സന്തോഷ് കുമാറിനെ ബാർബർ ഷോപ്പിൽ മുടിവെട്ടുന്നതിനിലെ ബലമായി തട്ടിക്കൊണ്ടുപോയി കയ്യും കാലും വെട്ടിമാറ്റി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. മൃതദ്ദേഹം പിന്നീട് വാളിയോട്ടുകോണം ചന്തയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
 
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയായിരുന്നു കൊലപാതകത്തിനു കാരണം. 2012 ൽ കരമന സജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ജെറ്റ് സന്തോഷ്. ഡോജുവിൻ്റെ എതിർസംഘത്തിൽ പെട്ട ആളായിരുന്നു  ജെറ്റ് സന്തോഷ്. കേസിലെ മറ്റു പ്രതികൾക്ക് കീഴ്ക്കോടതി വിധിച്ചിരുന്ന ജീവപര്യന്ത്യം തടവുശിക്ഷയും ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി ആയിരുന്നു പോസിക്യൂഷൻ കേസ് എന്നും ഇത് വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments