കത്വവ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി; എട്ടു വയസ്സുള്ള കുഞ്ഞിന് മയക്കുമരുന്ന് നൽകി, ദിവസങ്ങളോളം പട്ടിണിക്കിട്ടു!

കത്വവ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (08:04 IST)
ഏറെ കോളിളക്കം ഉണ്ടാക്കിയ കേസാണ് കത്വവയിലെ എട്ടു വയസ്സുകാരിയുടെ കൊലപാതകം. കേസിൽ പെൺകുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മരിക്കുന്നതിനു മുമ്പുതന്നെ കോമയിലാക്കിയെന്നാണ് ഫോറന്‍സികിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
 
തീവ്രമായ മയക്കുമരുന്നും പ്രാദേശിക ലഹരിയും എട്ടു വയസ്സു മാത്രം പ്രയമുള്ള പിഞ്ചു കുഞ്ഞിന് പ്രതികള്‍ നല്‍കിയതായി റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം പോലും കൊടുക്കാതെ ദിവസങ്ങള്‍ പട്ടിണിക്കിട്ടു. ലഹരി വസ്തുക്കൾ നൽകിയതോടെ കുഞ്ഞിന്റെ ശ്വാസം മന്ദഗതിയിലാകുകയും മരിച്ചതിനു തുല്ല്യമാവുകയും ചെയ്തു. അതുകൊണ്ടാണ് തുടർച്ചയായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടും പെൺകുട്ടിക്ക് ഒന്നിനും പ്രതികരിക്കാൻ കഴിയാതെ വന്നത്.
 
ഇക്കഴിഞ്ഞ ജനുവരി 10നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തില്‍ ഒളിപ്പിച്ചുവെച്ചത്. മയക്കുമരുന്നും ലഹരിയും നല്‍കി അബോധവാസ്ഥയിലാക്കി പൂജകള്‍ നിര്‍വഹിച്ച ശേഷമായിരുന്നു ക്ഷേത്രത്തിന്റെ മുഖ്യസ്ഥാനത്തുവെച്ച് അതിനിഷ്ഠുരമായി പെണ്‍കുട്ടിയെ കൂട്ടമായി ബലാല്‍സംഗം ചെയ്തത്.  
 
മധ്യവേനല്‍ അവധി കഴിഞ്ഞ് കോടതികള്‍ തുറക്കുന്ന അടുത്തയാഴ്ച കേസ് വിചാരണ നടക്കുന്ന പത്താന്‍കോട്ട് കോടതിയില്‍ ഫോറന്‍സികിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

അടുത്ത ലേഖനം
Show comments