Webdunia - Bharat's app for daily news and videos

Install App

ജോളി ആദ്യ ഭർത്താവിന്റെ സഹോദരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചു, യുവതി കൂടത്തായിയിലെ വീട്ടിൽ വരാൻ ഭയന്നിരുന്നു

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (16:13 IST)
കൂടത്തായിയിൽ കൂട്ട മരണങ്ങളിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ആറുപേരെയും ജോളി കൊലപ്പെടുത്തിയതാണ് എന്ന് പൊലീസ് നിഗമനത്തിന് ബലം കൂടുകയാണ്. മുൻ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചിയെയും കൊലപ്പെടൂത്താൻ ശ്രമിച്ചിരുന്നതായി ജോളി പൊലീസിന് മൊഴി നൽകി. ഇതേ തുടർന്ന് റെഞ്ചിക്ക് കൂടത്തായിയിലെ വീട്ടിൽ വരാൻ ഭയമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
 
മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തിയതിന്റെ ശാസ്ത്രീയ പരിശോധന ഫലം പുറത്തുവരുന്നതോടെ ജോളിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു സ്‌കറിയയുടെ ഭാര്യ സിലിയെയും രണ്ട് വയസായ കുഞ്ഞുമാണ് കൂട്ടത്തിൽ ഏറ്റവും അവസാനം മരണപ്പെട്ടത്. സിലി മരിച്ച് ഒരു വർഷത്തിന് ശേഷം ഷാജു ജോളിയെ വിവാഹം കഴിക്കുകയും ചെയ്തു.
 
ആറു കൊലപാതകങ്ങളിലും ഷജുവിനും പങ്കുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഷാജു സ്കറിയ ആരോപണങ്ങൾ നിഷേധിച്ചു. ജോളി തെറ്റു ചെയ്തു എന്ന് തെളിവുകൾ ശക്തമാണങ്കിൽ വിശ്വസിക്കും എന്നും. തനിക്ക് സംഭവത്തിൽ യാതൊരു പങ്കും ഇല്ല എന്നുമാണ് ഷാജു സ്കറിയ വ്യക്തമാക്കിയിരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments