കൂടത്തായി കൊലപാതകങ്ങൾ: കല്ലറകളിൽ നിന്നും ശേഖരിച്ച സാംപിളുകൾ വിദേശ ലാബുകളിൽ പരിശോധിക്കും

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:06 IST)
2002 മുതൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങൾ തെളിയിക്കുക എന്നത് പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്ത മൃതദേഹങ്ങളിൽനിന്നും ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ച് വിഷം അകത്തു ചെന്നാണോ മരിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണ്. അതിനാൽ ഫൊറൻസിക് പരിശോധനയിൽ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ തന്നെ ഉപയോഗപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.   
 
കല്ലറകളിൽ നിന്നു ശേഖരിച്ച് മൃതദേഹാവശിശിഷ്ടങ്ങൾ അമേരിക്കയിലെ ലാബുകളിൽ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൈറ്റോ കോൺസ്ട്രിയൽ ഡിഎൻഎ പരിശോധനയിലൂടെ മരണ കാരണം കണ്ടെത്താൻ സധിക്കും എന്നണ് ക്രൈം ബ്രാഞ്ച് കണക്കുകൂട്ടുന്നത്.
 
കൂടത്തായി കൊലപാതക അന്വേഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും കേസ് അന്വേഷണത്തിന് കൂടുതൽ വിപുലമായ അന്വേഷണ സംഘത്തെ നിയോഗിക്കും എന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോറൻസിക് ഫലങ്ങൾ ഉൾപ്പടെ ക്രൈം ബ്രാഞ്ചിന് ലഭിക്കേണ്ടതുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

ഫെയ്‌സ് ക്രീം മാറ്റിവെച്ചു; എറണാകുളത്ത് കമ്പി പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ അറസ്റ്റില്‍

"മുകളിൽ നിന്ന് നോക്കിയാൽ ഒരു ഭൂമി മാത്രം; മനുഷ്യൻ മതിലുകൾ കെട്ടി മത്സരിക്കുന്നത് എന്തിന്?"- സുനിത വില്യംസ്

ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷൻ, 5 മിനിറ്റ് ഇടവേളയിൽ ട്രെയിൻ, പരമാവധി 200 കിലോമീറ്റർ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കി; ഒഴിവാക്കിയത് സുരക്ഷാ കാരണമെന്ന് വിവി രാജേഷ്

അടുത്ത ലേഖനം
Show comments