കൂടത്തായി കൊലപാതകങ്ങൾ: കല്ലറകളിൽ നിന്നും ശേഖരിച്ച സാംപിളുകൾ വിദേശ ലാബുകളിൽ പരിശോധിക്കും

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:06 IST)
2002 മുതൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങൾ തെളിയിക്കുക എന്നത് പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്ത മൃതദേഹങ്ങളിൽനിന്നും ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ച് വിഷം അകത്തു ചെന്നാണോ മരിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണ്. അതിനാൽ ഫൊറൻസിക് പരിശോധനയിൽ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ തന്നെ ഉപയോഗപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.   
 
കല്ലറകളിൽ നിന്നു ശേഖരിച്ച് മൃതദേഹാവശിശിഷ്ടങ്ങൾ അമേരിക്കയിലെ ലാബുകളിൽ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൈറ്റോ കോൺസ്ട്രിയൽ ഡിഎൻഎ പരിശോധനയിലൂടെ മരണ കാരണം കണ്ടെത്താൻ സധിക്കും എന്നണ് ക്രൈം ബ്രാഞ്ച് കണക്കുകൂട്ടുന്നത്.
 
കൂടത്തായി കൊലപാതക അന്വേഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും കേസ് അന്വേഷണത്തിന് കൂടുതൽ വിപുലമായ അന്വേഷണ സംഘത്തെ നിയോഗിക്കും എന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോറൻസിക് ഫലങ്ങൾ ഉൾപ്പടെ ക്രൈം ബ്രാഞ്ചിന് ലഭിക്കേണ്ടതുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments