Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരൻ ജീവനൊടുക്കി

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (15:02 IST)
സാമ്പത്തിക പ്രതിസന്ധി മൂലം ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരൻ ജീവനൊടുക്കി. ഗുണ്ടൽപേട്ടിലെ ചാമരാജ് നഗർ ജില്ലയിലാണ് സംഭവം.

ഓം പ്രകാശ് (38), ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), ഓം പ്രകാശിന്റെ അച്ഛൻ നാഗരാജ് ആചാര്യ (65), അമ്മ ഹേമ രാജു (60) എന്നിവരാണു വെള്ളിയാഴ്‌ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ഓം പ്രകാശ് സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്.

മൈസൂരില്‍ നിന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം വ്യാഴാഴ്‌ച രാത്രിയാണ് ഓം പ്രകാശ് ഗുണ്ടൽപേട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കൃഷിയിടത്തിലേക്ക് കുടുംബത്തിനെ എത്തിച്ച ഓം പ്രകാശ് ഒരോരുത്തരെയായി കൊലപ്പെടുത്തി.

എല്ലാവരുടെയും നെറ്റിയിലാണു വെടിവച്ചിരിക്കുന്നത്. എല്ലാവരും ചേര്‍ന്നാണ് മരിക്കാനുള്ള തീരുമാനം സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിയുതിര്‍ക്കുന്നതിന് മുമ്പ് ആരും തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിനസിൽ അപ്രതീക്ഷിത നഷ്‌ടം ഉണ്ടായതാണ് കുടുംബത്തോടെ ജീവനൊടുക്കാൻ ഓം പ്രകാശിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments