Webdunia - Bharat's app for daily news and videos

Install App

ചോക്ലേറ്റ് വാഗ്ദാനം ചെയ്‌ത് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തു; പ്രതി അറസ്‌റ്റില്‍

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (17:26 IST)
ചോക്ലേറ്റ് വാഗ്ദാനം ചെയ്‌ത് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ അറസ്‌റ്റ്. കുട്ടിയുടെ അയല്‍‌വാസിയായ സന്തോഷ് ഷിന്‍ഡേ (43) എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പോക്‍സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് നടപടി.

മുംബൈയിലെ താനെ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ ജോലിക്ക് പോയതോടെ കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു. വീടിന് പുറത്ത് കളിച്ചുക്കൊണ്ടിരുന്ന പെണ്‍കുട്ടിക്ക് പ്രതി ചോക്ലേറ്റ് വാഗ്ദാനം ചെയ്‌ത് സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

വീട്ടില്‍ എത്തിച്ച ശേഷം സന്തോഷ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. പീഡനശേഷം ഇയാള്‍ കുട്ടിയെ തിരികെ എത്തിക്കുകയും ചെയ്‌തു. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭയന്നുവിറച്ച മകളെയാണ് കണ്ടത്. വിവരങ്ങള്‍ തിരക്കിയ മാതാപിതാക്കളോട് നടന്ന വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തി. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments