ക്ഷേത്രത്തിനു സമീപത്തെ നിധി ലഭിക്കാന്‍ വൃദ്ധനെ ബലിനല്‍കി; പൂജാരിയും സംഘവും അറസ്‌റ്റില്‍

ക്ഷേത്രത്തിനു സമീപത്തെ നിധി ലഭിക്കാന്‍ വൃദ്ധനെ ബലി നല്‍കി; പൂജാരിയും സംഘവും അറസ്‌റ്റില്‍

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (14:49 IST)
നിധി ലഭിക്കുന്നതിനായി വൃദ്ധനെ കഴുത്തറത്തു നരബലി നടത്തി. കർണാടകയിലെ ഷിമൊഗ ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലാണ് സംഭവം. ശേഷനായിക് എന്ന അറുപത്തഞ്ചുകാരനെയാണ് ക്ഷേത്രത്തിലെ പൂജാരിയുള്‍പ്പെടയുള്ള നാലംഗ സംഘം കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീർ എന്നിവരെ ശിക്കാരിപുര റൂറൽ പൊലീസ് അറസ്റ്റു ചെയ്തു.

ക്ഷേത്രത്തിന് സമീപത്തായി വന്‍ നിധി ശേഖരമുണ്ടെന്നും നരബലി നടത്തിയാല്‍ ഇത് ലഭ്യമാകുമെന്നും അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയായ ശേഖരപ്പ മറ്റു രണ്ടു പേരോടും വ്യക്തമാക്കിയിരുന്നു.

കൊല നടന്ന ദിവസം ക്ഷേത്രത്തിന് സമീപത്തായുള്ള കമുകിൻ തോട്ടത്തിൽ പുല്ല് ശേഖരിക്കാന്‍ എത്തിയ ശേഷനായികിനെ ശേഖരപ്പയും സംഘം കീഴ്‌പ്പെടുത്തുകയും കഴുത്തറുത്തു ബലി നല്‍കുകയുമായിരുന്നു.

ഈ മാസം ഏഴിനു ശേഷനായികിന്റെ മൃതദേഹം തല അറുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയതോടെയാണ് ഇയാളുടെ മകന്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ച പൊലീസിന് ഘോഷ് പീറിനെ പിടുകൂടിയതോടെയാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതല്‍ ഗ്രാമത്തില്‍ നിന്നും പുറത്തേക്ക് പോയതാണ് ഘോഷ് പീറിലേക്ക് സംശയമെത്താന്‍ കാരണമായത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്നാണ് മറ്റുള്ളവരെയും പൊലീസ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments