Webdunia - Bharat's app for daily news and videos

Install App

ആലുവയിലെ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ ഏറ്റുമുട്ടി; യുവാവ് കുത്തേറ്റ് മരിച്ചു - രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്!

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:40 IST)
ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിനെ കുത്തിക്കൊന്നു.
ആലുവ യുസി കോളേജ് വി എച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്റെ മകന്‍ ചിപ്പി (34) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേറ്റു.

ആലുവ ചൂണ്ടി കുറ്റിത്തേക്കാട്ടില്‍ വിശാല്‍ (35), ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ അക്കാട്ട് കൃഷ്ണ പ്രസാദ് (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലുവ ചൂണ്ടി സ്വദേശിയായ മണികണ്ഠനാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒളിവിലാണ്.  

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രസവ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു മണികണ്ഠന്‍. ഇവിടെവച്ച് ചിപ്പിയേയും സുഹൃത്തുക്കളെയും കാണുകയും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു.

തര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് മണികണ്ഠന്‍ മൂന്നു പേരെയും കുത്തുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് ചിപ്പി മരിച്ചത്. മറ്റ് രണ്ടു പേരുടെയും നില ഗുരുതരമാണ്. ചിപ്പിയും മണികണ്ഠനും ലഹരി മരുന്ന് കടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments