Webdunia - Bharat's app for daily news and videos

Install App

അമ്മയ്ക്ക് അസുഖങ്ങൾ വിട്ടൊഴിയുന്നില്ല, ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി മകൻ, മോക്ഷം നൽകിയത് എന്ന് വിശദീകരണം

Webdunia
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (14:29 IST)
പൽഖാർ: അസുഖങ്ങളുടെ പേരിൽ സ്വന്തം അമ്മയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. മഹാരാഷ്ട്രയിലെ പൽഖാർ ജില്ലയിലെ താരപൂരിൽ ഞായറഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തിൽ മുപ്പതുകാരനായ ജയ്‌പ്രകാശ് ദിബിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഞായറാഴ്ച വീട്ടിലെ അടുക്കളയിൽ നിൽക്കുകയായിരുന്ന അമ്മയെ ജയ്‌പ്രകാശ് ഇരുമ്പ് വടികൊണ്ട് നിരന്തരം അടിക്കുകയായിരുന്നു. 62കാരിയായ സ്ത്രീ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇളയ മകന്റെ പരാതിയെ തുടർന്നാണ് ജയ്പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ കൊലപ്പെടുത്തിയത് താൻ തന്നെയാണ് എന്ന് പ്രതി കുറ്റം സമ്മതിച്ചു. 
 
പ്രതിയുടെ കുറ്റ സമ്മതമാണ് പൊലീസിനെ ഞെട്ടിച്ചത്. വിട്ടുമാറാത്ത അസുഖങ്ങൾ കാരണം അമ്മ ബുദ്ധിമുട്ടുകയായിരുന്നു. ഇതിൽ മനം മടുത്ത് അമ്മക്ക് മോക്ഷം നൽകാനാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് ജയ്‌പ്രകാശ് പൊലീസിന് മൊഴി നൽകിയത്. ഇയാൾക്കെതെരെ മനപ്പൂർവവമായ നരഹത്യ ചുമത്തിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments