Webdunia - Bharat's app for daily news and videos

Install App

മാനഭംഗ പരാതി പിൻവലിച്ചില്ല; മൊഴി നൽകുന്നതിനു മുമ്പ് യുവതിയെ വെടിവച്ചു കൊന്നു

Webdunia
ശനി, 19 ജനുവരി 2019 (09:28 IST)
മാനഭംഗ പരാതി പിൻവലിക്കാത്തതിനെത്തുടർന്നു നിശാക്ലബ് നർത്തകിയെ പ്രതിയായ ജീവനക്കാരൻ വെടിവച്ചു കൊന്നു. കോടതിയില്‍ മൊഴി നല്‍കുന്നത് തടയാനാണ് 22കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വെടിവച്ച സന്ദീപ് കുമാർ ഒളിവിലാണ്.

2017 മാർച്ചിലാണ് സന്ദീപിനെതിരെ യുവതി മാനഭംഗ പരാതി നൽകിയത്. കേസ് വെള്ളിയാഴ്ച രാവിലെ പരിഗണിക്കാനിരിക്കെ സന്ദീപ് യുവതിയുടെ വീട്ടിലെത്തി. കേസുമായി ബന്ധപ്പെട്ട്  സംസാരിക്കാനുണ്ടെന്നും കാറിലിരുന്ന് സംസാരിക്കാമെന്നും പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ വീടിന് പുറത്തെത്തിച്ചത്.

യുവതി കാറിൽ കയറിയ ഉടനെ സന്ദീപ് വാഹനം ഓടിച്ചുപോകുകയായിരുന്നു. കേസ് പിന്‍‌വലിച്ചില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. കുടുംബം കേസില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമായതോടെ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

ഗുഡ്ഗാവ് – ഫരീദാബാദ് എക്സ്പ്രസ്‌വേയിൽ കുഷ്ബൂ ചൗക്കിൽ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നാലു തവണ വെടിയേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം സന്ദീപ് ഒളിവില്‍ പോയി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments