പ്രതി പീതാംബരൻ തന്നെയാകണമെന്ന് പാർട്ടിക്കെന്തോ നിർബന്ധമുള്ളത് പോലെ?

കുറ്റക്കാരനെന്ന് പൊലീസ് ഉറപ്പിച്ചുപോലുമില്ല, പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കി തടിയൂരി സി പി എം?

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (08:55 IST)
പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പീതാംബരനെ പൊലീസിനും മുന്നേ പ്രതിയാണെന്ന് മുദ്രകുത്തിയത് പാർട്ടി തന്നെ. സംഭവത്തിൽ പീതാംബരനു മേൽ ആരോപണം ഉയർന്ന സമയത്ത് തന്നെ സി പി എം അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ, പാർട്ടിയുടെ ഈ തിടുക്കം ഇപ്പോൾ സംശയത്തിനു ഇടയായിരിക്കുകയാണ്. 
 
ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി പി എം അറിയിച്ചു. കേസ് പ്രാദേശിക പ്രവർത്തകരിൽ തന്നെ ഒതുങ്ങണമെന്ന ലക്ഷ്യത്തിലാണോ ഈ തിടുക്കമെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. 
 
പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ പ്രതികരണം. കേസിൽ പീതാംബരൻ പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിക്കും മുന്നേ പീതാംബരൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന രീതിയിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദ്യമുയരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയും ഉടൻ തുറക്കും; കുതിപ്പ് തുടരാൻ എൽഡിഎഫ്

ട്രംപിന്റെ ഏറ്റവും വലിയ പിഴവുകളില്‍ ഒന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതി; ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട്

'രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'; പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കിട്ട് മമ്മൂട്ടി

സിപിഐ ചിത്രം തെളിയുന്നു; സതീശനെ തളയ്ക്കാൻ സുനിൽകുമാർ പറവൂരിലേക്ക്?

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എല്‍പിജി സിലിണ്ടറിന്റെ വില 60 രൂപ വര്‍ദ്ധിപ്പിച്ചു

അടുത്ത ലേഖനം
Show comments