പ്രകൃതിവിരുദ്ധ പീഡനം: ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിന തടവ്

എ കെ ജെ അയ്യർ
വെള്ളി, 30 ഓഗസ്റ്റ് 2024 (14:57 IST)
തിരുവനന്തപുരം : പ്രകൃതി വിരുദ്ധ  ലൈംഗിക പീഡന കേസിൽ കോടതി പ്രതിയായ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിയിൽ ഉണ്ട്.
 
2022 ഫെബ്രുവരി പതിനൊന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളർത്തി പൂജാദികർമ്മങ്ങൾ പഠിപ്പിച്ചത് കുട്ടിയുടെ മുത്തച്ചനാണ്. സംഭവ ദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്നും പലതവണ ഭീഷണിയെ തുടർന്ന് വീഡനത്തിന് ഇരയാക്കി എന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. വീണ്ടും പീഡനശ്രമം നടന്നപ്പോൾ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിലിനോട് പരാതി നൽകിയത്.
 
 പ്രതിയുടെ പ്രവർത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ സ്വപ്‌നം മതിയായി, 40% ഇന്ത്യന്‍ അമേരിക്കക്കാരും യുഎസ് വിടാന്‍ ആലോചിക്കുന്നു

തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി, കുടമാറ്റം ചെറിയ രീതിയിൽ

തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ- ഡീസൽ വില കത്തിക്കയറുമോ?, 20 രൂപ വരെ ഉയർന്നേക്കും

കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം വേണം; സംസ്ഥാനത്തിന് നിർദ്ദേശവുമായി ബാലാവകാശ കമ്മിഷൻ

'സിഎം വിത്ത് മി- സിറ്റിസണ്‍ കണക്ട് സെന്റര്‍' പ്രവര്‍ത്തനരഹിതമായി, കോളുകള്‍ക്ക് മറുപടിയില്ല

അടുത്ത ലേഖനം
Show comments