Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവ ഡോക്ടർ പിടിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (12:34 IST)
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചു വന്നിരുന്ന തമിഴ്നാട് മധുര സ്വദേശി കേശവ് രമണ (28) നെ നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രേത്യേക അന്വേഷണ സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ഡോക്ടറെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
 
 ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം ഒളിച്ചു വച്ചു തിരുവനന്തപുരം സ്വദേശിനിയോട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരുകയായിരുന്നു. 
 
തന്നെ വിവാഹം കഴിക്കണം എന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്ന വിവരം ഡോക്ടർ അറിയിച്ചു. യുവതി പരാതി നൽകിയതോടെ ജോലി ഉപേക്ഷിച്ചു നാടുവിട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് സി.ഐ സജികുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, സുഭാഷ്, വിനു,ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻറ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments